Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുവാറ്റുപുഴയിൽ...

മുവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ നടുറോഡിൽ വെട്ടിവീഴ്ത്തി

text_fields
bookmark_border
മുവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ നടുറോഡിൽ വെട്ടിവീഴ്ത്തി
cancel

മൂവാറ്റുപുഴ: മാസ്ക് വാങ്ങാൻ പുറത്തിറങ്ങിയ കാമുകനെ പട്ടാപ്പകൽ നടുറോഡിൽ കാമുകിയുടെ സഹോദരൻ കഴുത്തിന് വെട്ടിവീഴ്ത്തി. പണ്ടിരിമല തടിയിലക്കുടിയിൽ അഖിലിനാണ് (19) വെട്ടേറ്റത്. നഗരത്തിലെ പി.ഒ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം. സഹയാത്രികനായ സുഹൃത്ത് അരുണിനും പരിക്കേറ്റു. കഴുത്തിനും കൈക്കും വെട്ടേറ്റ അഖിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരൻ കറുകടം സ്വദേശി ബേസിൽ എൽദോസിനെ പൊലീസ് തിരയുന്നു. ബേസിൽ വടിവാളുമായി വീട്ടിൽനിന്ന് പുറപ്പെട്ടിട്ടുെണ്ടന്ന കാമുകിയുടെ ഫോൺ സന്ദേശം ലഭിച്ച് 15 മിനിറ്റ് കഴിയുംമുമ്പാണ് അഖിലിന് വെട്ടേറ്റത്. 

ഇതുസംബന്ധിച്ച സന്ദേശം അഖിലിെൻറ ഫോണിൽനിന്ന് പൊലീസ് കണ്ടെത്തി. മുന്നറിയിപ്പ് മുഖവിലക്കെടുക്കാതെ മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ ബേസിൽ വെട്ടിയശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്.

അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസിൽ ശക്തമായി എതിർത്തിരുന്നു. ദലിത് യുവാവായ അഖിലിനെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇയാളുടെ നിലപാടെന്നും വിവാഹം തടയുകയാണ് ആക്രമണത്തിനുപിന്നിലെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmuvattupuzhamalayalam news
News Summary - Man Attacked Muvattupuzha -Kerala news
Next Story