പാണ്ടിക്കാട് രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയതിനെ തുടർന്ന് അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തുന്നു
പാണ്ടിക്കാട്: രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയെ രക്ഷിക്കാനായങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിൽ തൊടീരി ശിവെൻറ മകൾ ആതിരയാണ് കുഞ്ഞുമൊത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
തറവാട്ട് വീട്ടിലെ കിണറിൽ ചാടിയ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകരും സമീപവാസികളും ചേർന്ന് ആതിരയെ രക്ഷപ്പെടുത്തി. എന്നാൽ, കുട്ടി അപ്പോഴേക്കും വെള്ളത്തിനടിയിൽ എത്തിയിരുന്നു. തുടർന്ന്, മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന യൂനിറ്റ്, പാണ്ടിക്കാട് പൊലീസ്, ട്രോമാകെയർ, പൊലീസ് വളൻറിയർമാരുടെയും സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.
രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സ്ഥലത്ത് തടിച്ചുകൂടിയവർ
കരുവാരകുണ്ട് സ്വദേശി രാജേഷിെൻറ ഭാര്യയാണ് ആതിര. എറിയാടുള്ള സ്വന്തം വീട്ടിലാണ് ആതിര താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.