തമിഴ്നാട് അനുകൂല നീക്കം മുല്ലപ്പെരിയാർ കേസ് 11ന് പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി നവംബർ 11ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തമിഴ്നാടിന് അനുകൂലമായതും ആത്മഹത്യപരവുമായ നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായത്. സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി നിർദേശിച്ച 137 അടിയിൽ തൽക്കാലം ജലനിരപ്പ് നിലനിർത്താൻ നിർദേശിച്ച കോടതി ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങൾ വ്യാഴാഴ്ച മുതൽ കേൾക്കും. ഉയർന്ന ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്നാടിെൻറ വാദത്തെ അനുകൂലിച്ച നിരീക്ഷണ സമിതിയുടെ തീരുമാനത്തെ എതിർത്ത കേരളം, അത് ഡാമിെൻറ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും 139 അടിയിൽ നിർത്തണമെന്നും പറഞ്ഞു. എന്നാൽ, നവംബർ 10 വരെ ഇത് നിലനിർത്തുന്നതിൽ തടസ്സമില്ലെന്ന തമിഴ്നാടിെൻറ വാദത്തെ തുടർന്നാണ് 11ന് വീണ്ടും വാദം കേൾക്കുന്നത്. ബുധനാഴ്ച കേരളം സത്യവാങ്മൂലം സമർപ്പിക്കും.

ബേബി ഡാം ശക്തിപ്പെടുത്തണമെന്ന തമിഴ്നാട് ആവശ്യത്തിന്മേൽ യോഗം വിളിച്ച ജലവിഭവ വകുപ്പിെൻറ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് കോവിഡ് ബാധിതനായി ചികിത്സയിലാണ്. അദ്ദേഹത്തിെൻറ വിശദീകരണം കൂടി കേട്ടശേഷമേ മുഖ്യമന്ത്രി തീരുമാനമെടുക്കൂ. ബേബി ഡാമിെൻറ പരിപാലന ചുമതല തമിഴ്നാടിനാണ്. മുറിക്കാൻ അനുമതി നൽകിയ മരങ്ങൾ നിൽക്കുന്ന 8000 ഏക്കർ വരുന്ന വനപ്രദേശം തമിഴ്നാടിന് പാട്ടത്തിന് നൽകിയതുമാണ്. പക്ഷേ, പെരിയാർ കടുവ സേങ്കതത്തിൽപെടുന്ന ഇൗ പ്രദേശത്തെ മരങ്ങളുടെ അവകാശം വനം വകുപ്പിൽ നിക്ഷിപ്തമാണ്. 2014ൽ 142 അടിയായി മുല്ലപ്പെരിയാർ ജലനിരപ്പ് വിധിച്ച സുപ്രീംകോടതി ഉത്തരവിന് ശേഷവും അതിനുമുമ്പും തമിഴ്നാടിെൻറ ആവശ്യമാണ് ബേബിഡാം ശതിപ്പെടുത്തൽ. തമിഴ്നാടുമായുള്ള കേസിൽ കേരളത്തിെൻറ തുറുപ്പുചീട്ടും േബബിഡാം തകരുമെന്നതാണ്. 999 വർഷത്തേക്കുള്ള പാട്ടക്കരാറിൽ 126 വർഷം മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ഡാമിെൻറ തകർച്ച 30 ലക്ഷം ജനങ്ങളെയും അഞ്ച് ജില്ലകളെയും മുക്കുമെന്ന നിലപാട് സ്വീകരിച്ച കേരളം മുല്ലപ്പെരിയാർ ഡാം ഡീകമീഷൻ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീംകോടതിയിൽ ഉയർത്തിയിട്ടുള്ളത്. 142 അടിയിൽ ജലനിരപ്പ് നിലനിൽക്കുേമ്പാൾ അണക്കെട്ടിൽ ഉൾക്കൊള്ളുന്നത് 12.758 ദശലക്ഷം ക്യുബിക് അടി ജലമാണ്.

അണക്കെട്ട് പൊട്ടിയാൽ ഇൗ വെള്ളം കുത്തിയൊലിച്ച് കേരളത്തിലേക്കെത്തുമെന്നാണ് സംസ്ഥാന വാദം. ഇത് നിലനിൽക്കെ, ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാടിനെ അനുവദിച്ചാൽ പുതിയ അണക്കെട്ടെന്ന കേരള വാദത്തിെൻറ അസ്തിത്വം തന്നെ ഇല്ലാതാകുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Mullaperiyar case 11 to be considered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.