കോട്ടയം: എൻ.സി.പി നേതൃത്വത്തിൽ ഭിന്നത തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് നോട്ടീസ്. ഉഴവൂർ വിജയെൻറ സംസ്കാരചടങ്ങിൽ ആദ്യവസാനം പെങ്കടുക്കാത്തതിൽ വിമർശനമുന്നയിച്ചാണ് ജനകീയ പ്രതികരണവേദിയുടെ പേരിൽ നോട്ടീസ് പ്രത്യഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയെനക്കാൾ തിരക്കുള്ള വ്യക്തിയോ എൻ.സി.പിയുടെ മന്ത്രി തോമസ് ചാണ്ടിയെന്ന് നോട്ടീസിൽ ചോദിക്കുന്നു.
സംസ്ഥാന പ്രസിഡൻറിെൻറ സംസ്കാരചടങ്ങിൽ ആദ്യവസാനം പെങ്കടുക്കാൻ പോലും മനസ്സാക്ഷിയില്ലാത്ത മന്ത്രി എൻ.സി.പിക്ക് എന്തിന്, രണ്ടുകോടി രൂപ ചികിത്സസഹായം സർക്കാർ ഖജനാവിൽനിന്ന് കൈപ്പറ്റിയ നാണംകെട്ട കോടീശ്വരനായ മന്ത്രിക്ക് പാവപ്പെട്ടവെൻറ വേദന അറിയുമോ തുടങ്ങിയ ആക്ഷേപങ്ങളുമുണ്ട്.
ഭരണ-പ്രതിപക്ഷരംഗത്തെ മുഴുവൻ നേതാക്കളും ഉഴവൂർ വിജയന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നപ്പോൾ കോടീശ്വരമന്ത്രി എവിെട പോയി. ശനിയാഴ്ചയാണ് മാധ്യമങ്ങൾക്കടക്കം നോട്ടീസ് ലഭിച്ചത്.
നേരേത്ത ഉഴവൂർ വിജയനെതിരെ മന്ത്രി തോമസ് ചാണ്ടിയും ട്രഷറർ മാണി സി. കാപ്പനും പരസ്യമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.