കോട്ടയം: ഓർത്തഡോക്സ് വിഭാഗത്തിെൻറ േകാട്ടയം ദേവലോകത്തെ കുരിശിൻതൊട്ടിക്കും അമയന്നൂർ തുത്തൂട്ടിയിലെ ചാപ്പലിനുംേനരെ കല്ലേറ്. ഇതിനുപിന്നിൽ ബൈക്കിലെത്തിയ ഒ രേ സംഘമാണെന്നാണ് പ്രാഥമിക നിഗമനം. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയ ുടെ പടിഞ്ഞാറുവശത്തെ കുരിശിൻതൊട്ടി, തൂത്തൂട്ടി മാർ ഗ്രിഗോറിയോസ് പള്ളിയുടെ ചാപ്പൽ എന്നിവക്കുനേരെ ഞായറാഴ്ച രാത്രിയാണ് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞത്.
ദേവലോകത്തെ കുരിശിൻതൊട്ടിയുടെ ചില്ല് തകർന്നു. ഇതിനൊപ്പം ദൈവമാതാവിെൻറ ഫോട്ടോയും നശിപ്പിച്ചു. എറിഞ്ഞതെന്ന് കരുതുന്ന കല്ലും സമീപത്തുനിന്ന് കെണ്ടത്തി. രാത്രി 11ന് കുരിശിൻതൊട്ടിയുടെ ഭാഗത്തുനിന്ന് ശബ്ദംകേട്ട് സമീപവാസികൾ എത്തിയപ്പോൾ കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. ഹെൽമറ്റ് ധരിച്ച രണ്ടുപേരാണ് ബൈക്കില്‍ ഉണ്ടായിരുന്നതെന്ന് സമീപവാസികൾ മൊഴിനൽകി. അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾ അവ്യക്തമാണെന്നാണ് വിവരം.
തൊട്ടുപിന്നാലെ രാത്രി 12നാണ് അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ തൂത്തുട്ടി ജങ്ഷനിലുള്ള മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചാപ്പലിൽ ആക്രമണമുണ്ടായത്. മുൻവശത്തെ ഗ്ലാസ് വാതിലും പരുമല തിരുമേനിയുടെ ചിത്രവും തകർന്നിട്ടുണ്ട്. മെഴുകുതിരി കാലും കുരിശും നശിച്ചു. ഒരുമണിക്കൂർ വ്യത്യാസത്തിൽ നടത്തിയ കല്ലേറിന് പിന്നിൽ ഒരേ സംഘമാണെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.