കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 18ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് കോഴിക്കോട് ഡിസ്ട്രിക്ട് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുക, 140 കി. മീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പിൻവലിക്കുക, സ്റ്റേജ് കാര്യേജ് ബസുകളുടെ വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ചരക്കു സേവന നികുതി പരിധിയിൽ കൊണ്ടുവരുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തപക്ഷം െസപ്റ്റംബർ 14ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. അഡ്ഹോക് കമ്മിറ്റി ചെയർമാൻ എരിക്കുന്നൻ ഹംസ, കൺവീനർ എം. തുളസീദാസ്, അബ്ദുൽ നാസർ, എം.എസ്. സാജു, എം.കെ.പി. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ഒരുവിഭാഗം വിട്ടുനിൽക്കും
തൃശൂര്‍: ആഗസ്റ്റ് 18ന് സ്വകര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സൂചന സമരത്തില്‍ ഓള് കേരള ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് കോ-ഓഡിനേഷന്‍ കമ്മിറ്റി പങ്കെടുക്കില്ലെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ബസുടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രിയുമായി ബുധനാഴ്ച ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ സമരം നടത്തുന്നത് ഉചിതമല്ല. ചർച്ച പരാജയപ്പെട്ടാൽ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം നടത്തും. വി.എസ്. പ്രദീപ്, ജയ്സൻ മാളിയേക്കല്‍, ടി.എ. ഹരിദാസ്, സി.എം. ജയാനന്ദ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.