കോഴിക്കോട്: വിദ്യാർഥികളുടെ ചാർജ് വർധന ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുടമകൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നടന്ന ചർച്ച പരാജയപ്പെട്ടു.
വിദ്യാർഥികളുടെ മിനിമം ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അനിശ്ചിതകാല സമരം തുടരുമെന്ന് ബസുടമകളുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി. വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കി വർധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.
അതോടൊപ്പം 24 വയസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് യാത്ര ആനുകൂല്യം നൽകരുെതന്നും ബസുടമകൾ ചർച്ചയിൽ ആവശ്യപ്പെട്ടു. മിനിമം ചാർജ് വർധന, ഫെയർസ്റ്റേജ് നിരക്ക് വർധന എന്നിവ ബസുടമകൾ അംഗീകരിച്ചു. എന്നാൽ, ജസ്റ്റിസ് രാമചന്ദ്രൻ കമീഷെൻറ ശിപാർശകൾ ചെറിയ മാറ്റത്തോടെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചെതന്ന് മന്ത്രി പറഞ്ഞു.
24 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് കൺസഷൻ നൽകരുതെന്ന കമീഷൻ നിലപാട് സർക്കാർ അംഗീകരിക്കുന്നില്ല. പ്രായപരിധിയെന്നത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം യുക്തിസഹമല്ലെന്നും മന്ത്രി പറഞ്ഞു. ബസുടമകൾ ആവശ്യപ്പെടുകയാണെങ്കിൽ ഏതു സമയവും ഇനിയും ചർച്ചക്ക് സർക്കാർ തയാറാെണന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ 60 ശതമാനവും വിദ്യാർഥികളാണെന്നും മിനിമം ചാർജ് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നും ബസ് കോഓഡിനേഷൻ കമ്മിറ്റി ജന. സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ ശിപാർശപ്രകാരമുള്ള വിദ്യാർഥികളുടെ മിനിമം ചാർജ് ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.