പാലക്കാട്: മോശം പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് വിജയരാഘവൻ ചെയ്തത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
പരാതിയിൽ പൊലീസ് രമ്യ ഹരിദാസിന്‍റെ മൊഴി രേഖപ്പെടുത്തി. വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു രമ്യഹരിദാസിന്‍റെ പരാതി.
പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും എ. വിജയരാഘവൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.