കൊയിലാണ്ടി: തിരുവങ്ങൂരിൽ വീടുകളിൽ കവർച്ച സംഘമെത്തി. ബുധനാഴ്ച പുലര്‍ച്ചയാണ് നാലുപേരടങ്ങിയ സംഘം വീടുകളില്‍ മോഷണത്തിനെത്തിയത്. പുളളാട്ടില് അഷറഫിെൻറ വീട്ടില്‍ നിന്ന് രണ്ടര പവെൻറ സ്വര്‍ണാഭരണങ്ങളും മൂവായിരം രൂപയും കവർന്നു. തിരുവങ്ങൂർ വില്ലേജ് ഓഫിസിനടുത്തുള്ള എട്ടു വീടുകളിൽ മോഷണശ്രമം നടന്നു.
രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോൾ അടുക്കള ഭാഗത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. കവർച്ച സംഘത്തിെൻറ ദൃശ്യം വിവിധ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. വലിയ കവർച്ച സംഘത്തിെൻറ ഭാഗമാണ് ഇവരെന്നു കരുതുന്നു. വിഡിയോ ദൃശ്യങ്ങൾ വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറി.
കാസർകോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ഭാഗത്തെ വിവിധ സ്റ്റേഷന് പരിധികളിലും ഈ രീതിയിലുള്ള സംഘം കവര്ച്ചക്കെത്തിയിട്ടുണ്ടെന്ന വിവരമുണ്ട്. ഒരിടത്തെ മോഷണത്തിനുശേഷം മറ്റിടങ്ങളിലേക്കു മാറുകയാണു പതിവ്. അടുക്കള വഴിയാണ് അകത്തു കടക്കുക. പിന്‍ഭാഗത്തെ ഇരുമ്പ് ഗ്രില്‍ തകര്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ് മറ്റു വീടുകളിലെ മോഷണശ്രമം പരാജയപ്പെട്ടത്. തിരുവങ്ങൂര്‍ ഭാഗത്ത് മാസത്തിനിടെ വേറെയും മോഷണങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ആഴ്ച തിരുവങ്ങൂർ അങ്ങാടിയിലെ രണ്ടു കടകളില്‍ മോഷണം നടന്നിരുന്നു. ക്ഷേത്രങ്ങളിലെ ഭണ്ഡാരവും കവര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.