കൊച്ചി: പൾസർ സുനിക്കുവേണ്ടി (സുനിൽ കുമാർ) പെരുമ്പാവൂരിലെ വീട്ടിൽ സർപ്പപൂജ. ദോഷങ്ങൾ നീങ്ങാൻ പൂജ നടത്തണമെന്ന് മാസങ്ങൾക്കുമുേമ്പ സുനി മാതാവിനോട് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെടുന്നതിനും വളരെ മുമ്പായിരുന്നു അത്. എന്നാൽ, അറസ്റ്റിലായശേഷമാണ് സാധിച്ചത്. അഞ്ചുദിവസം നീണ്ടതായിരുന്നു പൂജ. പുലർച്ച മുതൽ രാത്രിവരെയായിരുന്നു കർമങ്ങൾ. അതിനാവശ്യമായ പണം നൽകിയത് സുനിയുടെ സഹോദരീഭർത്താവും സഹോദരനുമാെണന്ന് മാതാവ് പറഞ്ഞു. പൂജ തുടങ്ങിയ രാത്രിയിലാണ് ദിലീപ് അറസ്റ്റിലായതെന്നും വീട്ടുകാർ പറയുന്നു. 15 വർഷമായി സിനിമയും സിനിമക്കാരുമായും ബന്ധപ്പെട്ടാണ് സുനിയുടെ ജീവിതം. മകൻ തെറ്റൊന്നും ചെയ്യില്ല. തനിക്ക് കാര്യമായി പണമൊന്നും നൽകിയിട്ടിെല്ലന്നും മാതാവ് പറയുന്നു. ഇതിനിടെ, സുനിയുടെ മാതാവിെൻറ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിക്കപ്പെട്ടത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. സുനി ജയിലിലായ സമയത്താണ് പണം നിക്ഷേപിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.