ഞാനും സതീശനും ജ്യേഷ്ഠാനുജൻമാരെ പോലെ -കെ. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സമരാഗ്നി പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്താൻ വൈകിയതിൽ ക്ഷുഭിതനായതിനു പിന്നാലെ കൂടുതൽ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.​ സുധാകരൻ. താനും സതീശനും ജ്യേഷ്ഠാനുജൻമാരെ പോലെയാണെന്നും അദ്ദേഹത്തോട് ദേഷ്യമില്ലെന്നും സുധാകരൻ പറഞ്ഞു. സതീശനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയാണുണ്ടായത്. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണ്.

വാർത്താസമ്മേളനത്തിനായി കെ. സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി.ഡി. സതീശൻ എത്തിയത്. ഇതോടെ കെ. സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻ്റ് പ്രവർത്തകരോട് അതൃപ്തി അറിയിക്കുന്നതിനിടയിൽ അസഭ്യവാക്കും  ഉപയോഗിച്ചു. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന്  സുധാകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

അതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എ.ഐ.സി.സി നേതൃത്വത്തെ പരാതി അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇരു നേതാക്കളുമായും സംസാരിച്ചു. 

Tags:    
News Summary - Satheesan and I are like elder brothers - Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.