ചന്ദ്രശേഖരന്
കോഴിക്കോട്: ആകാശവാണി റിട്ട. ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക സംഘടനയുടെ ആദ്യകാല ശിൽപികളില് പ്രധാനിയുമായ പി. ചന്ദ്രശേഖരന് (94) നിര്യാതനായി. ഡല്‍ഹി എ.ഐ.ആറില്‍ നിന്ന് ന്യൂസ് എഡിറ്ററായാണ് റിട്ടയര്‍ ചെയ്തത്.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും ജോലി ചെയ്തിരുന്നു. ആകാശവാണിയില്‍ ചേരുന്നതിനുമുമ്പ് 1950കളില്‍ കുറച്ചുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഭാരത് വിദ്യാഭവന് എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയര്മാന്, കോഴിക്കോട് സെന്‍ട്രല്‍ ഗവ. പെന്‍ഷനേഴ്സ് അസോസിയേഷന് പ്രസിഡന്റ്, തപസ്യ കലാസാഹിത്യ വേദി കോഴിക്കോട് ജില്ല അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് അക്ഷരശ്ലോക സമിതിയിലെ മുതിര്‍ന്ന അംഗവുമാണ്.
പ്രശസ്ത വേദപണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായ പരേതരായ വരവൂര്‍ കപ്ലിങ്ങാട്ട് നാരായണ ഭട്ടതിരിപ്പാടിന്റെയും പാലതിരുത്തി ലക്ഷ്മികുട്ടിയമ്മയുടെയും മകനാണ്. ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുന്ന ട്രസ്റ്റിന്റെ ഭാരവാഹിയുമാണ് ചന്ദ്രശേഖരന്. ശ്രീമദ്ഭാഗവതവും ദേവിഭാഗവതവും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കല്ലായി പന്നിയങ്കര ദുര്‍ഗാദേവി ക്ഷേത്രത്തിനടുത്തുള്ള ‘പ്രശാന്തി’ വീട്ടിലായിരുന്നു താമസം. മക്കള്‍: കമോഡോര്‍ സി. ജയരാജ് (റിട്ട. ഇന്ത്യന്‍ നേവി), ഡോ. സി. കേശവദാസ് (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം). മരുമക്കള്‍: രാജശ്രീ ജയരാജ്, ഡോ. അഞ്ജു കേശവദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.