ടി.എൻ. പ്രതാപൻ

കേരളത്തിലെ സി.പി.എം എന്നും കോൺഗ്രസ് വിരുദ്ധർ -ടി.എൻ. പ്രതാപൻ

തൃശൂർ: കേരളത്തിലെ സി.പി.എം എക്കാലത്തും കോൺഗ്രസ് വിരുദ്ധരാണെന്നും ബി.ജെ.പിയോട് ഇടതുപക്ഷത്തിന് മൃദുസമീപനമാണെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ബി.ജെ.പിക്ക് കേരളത്തിൽ നിലംതൊടാനാകില്ല. കേരളത്തിൽ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും പ്രതാപൻ പറഞ്ഞു. തൃശൂർ പ്രസ് ക്ലബിന്റെ ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ബി.ജെ.പി സ്ഥാനാർഥികള്‍ മികച്ചതാണെന്ന് അവരുടെ പേരെടുത്തു പറയുന്ന എൽ.ഡി.എഫ് കൺവീനറുടെ രാഷ്ട്രീയം ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണ്. തൃശൂരിൽ കെ. മുരളീധരന്റെ വരവ് കോൺഗ്രസിന് കൂടുതൽ ഊർജം പകരുന്നതാണ്. താൻ നേടിയതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ മുരളീധരൻ ജയിക്കും. പത്മജയുടെ ബി.ജെ.പി പ്രവേശം കോൺഗ്രസിന് ഒരു ക്ഷീണവും ഉണ്ടാക്കില്ല. ആരു പോയാലും കോൺഗ്രസിന് അടിസ്ഥാനപരമായി നഷ്ടമില്ലെന്നും പ്രതാപൻ പറഞ്ഞു.

Tags:    
News Summary - The CPM is always against Congress - T.N. Prathapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.