അഗളി: അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടിയിൽ കടുവ കൃഷിയിടത്തിൽ ഇറങ്ങി കർഷകെൻറ വീട്ടുവളപ്പിൽ കെട്ടിയിരുന്ന കാളയെ വക വരുത്തി. കുറവൻപാടി കിഴക്കമ്പലം ജോൺ മാത്യുവിെൻറ മൂന്ന് വയസ്സുള്ള 200 കിലോയോളം തൂക്കംവരുന്ന കാളയെയാണ് വെള്ളിയാഴ്ച രാത്രി കടുവ പിടിച്ചത്. സൈലൻറ് വാലി വനമേഖലയിൽ നിന്നും ഇറങ്ങിയ കടുവയാണ് ജനവാസകേന്ദ്രത്തിൽ എത്തിയതെന്നാണ് വിവരം. കഴിഞ്ഞവർഷം ഇവിടെ വളർത്ത് മൃഗങ്ങൾക്കെതിരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.
എന്നാൽ കടുവയുടെ സാന്നിധ്യം ഉണ്ടാകുന്നത് ആദ്യമായാണ്. സംഭവത്തെ തുടർന്ന് ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാട് തിരിച്ചറിഞ്ഞു. കാളയുടെ പിന്നിലാണ് കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.