തിരുവനന്തപുരം: മികച്ച നഗരാസൂത്രണ നയം രൂപവത്കരിക്കാനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിര്‍മാണത്തിനും ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് 2016ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിെൻറ കരട് ബില്ലിന് അംഗീകാരം നൽകി. തദ്ദേശമന്ത്രി ചെയർമാനായി സംസ്ഥാന നഗര-ഗ്രാമാസൂത്രണ കമ്മിറ്റി രൂപവത്കരിക്കും.
പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരടങ്ങുന്നതാകും കമ്മിറ്റി. തദ്ദേശ സെക്രട്ടറി ചെയർമാനായി കേരള കലാ, പൈതൃക കമീഷൻ രൂപവത്കരിക്കും. ജില്ലക്കുവേണ്ടിയുള്ള പ്രാദേശിക പ്ലാൻ തയാറാക്കുന്നതിനുള്ള ചുമതല ജില്ലാ ആസൂത്രണ സമിതിക്കാകും.
മഹാപ്രളയത്തിെൻറ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം അതിജീവിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പുതുതായി ഉൾപ്പെടുത്തും. അടിയന്തര ആസൂത്രണം ആവശ്യമായ പ്രദേശത്തിനുവേണ്ടി പ്ലാൻ തയാറാക്കും. സാധാരണ അവ തയാറാക്കാൻ അനേക വർഷങ്ങളെടുക്കും.
ദുരന്തസാധ്യത മേഖലകളിലും പാരിസ്ഥിതിക ദുർബലപ്രദേശങ്ങളിലും പൈതൃക സംരക്ഷണപ്രദേശത്തും ആ സവിശേഷതകൾക്ക് അനുസരിച്ചുള്ള നിർമാണമോ അറ്റകുറ്റപ്പണിയോ അടിയന്തരപ്രാധാന്യത്തോടെ നടത്തേണ്ടതുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനമെടുത്ത് സർക്കാറിനോട് നേരിട്ട് ആവശ്യപ്പെടാൻ കരട് ബിൽ അനുമതി നൽകുന്നു. തദ്ദേശസ്ഥാപനങ്ങൾ ഇത് തയാറാക്കി ചീഫ് ടൗൺ പ്ലാനർക്ക് നൽകണം. ടൗൺ പ്ലാനർ പരിേശാധിച്ച് 21 ദിവസത്തിനകം സർക്കാറിനെ അറിയിക്കണം.
സർക്കാറിന് വേഗത്തിൽ ഇവ പരിശോധിച്ച് അംഗീകരിക്കുകയോ ഭേദഗതി നിർദേശിക്കുകയോ ചെയ്യാം. ഒരു വർഷത്തിനുള്ളിൽതന്നെ ഒരു പ്ലാനിന് അന്തിമാംഗീകാരം നൽകാൻ പുതിയ ഭേദഗതിയോടെ കഴിയും.തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റർ പ്ലാനിന് 15 വർഷം സമയപരിധി വ്യവസ്ഥ ചെയ്യും. 15 വർഷം കഴിയുന്നതോടെ ഇതില്ലാതാകും. നിലവിൽ മാസ്റ്റർ പ്ലാനിന് സമയപരിധിയില്ല. പുതിയ പ്ലാൻ നിലവിൽവരുന്നതുവരെ ഇത് തുടരുകയാണ് ചെയ്യുക. തദ്ദേശസ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച പ്ലാനിന് അനുമതി ലഭ്യമാക്കുന്നതിന് സാധ്യമാകാത്തപക്ഷം സർക്കാറിന് ഇൗ ചുമതല ജില്ല ആസൂത്രസമിതികളെ ഏൽപിച്ച് തുടർനടപടികൾ ചെയ്യിപ്പിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.