പൊലീസ് രാജിനെതിരെ എഴുത്തുകാർ പ്രതികരിക്കണം; സി.പി.എം അടിമത്തം അംഗീകരിക്കാനാവില്ലെന്ന് ബാലചന്ദ്രൻ വടക്കേടത്ത്

തൃശൂർ: കുറച്ചു നാളുകളായി സി.പി.എം ഭരണത്തിന് കീഴിൽ കേരളത്തിൽ പൊലീസ് രാജും പാർട്ടി രാജും ജനങ്ങൾക്കെതിരെ ഉപയോഗിക്കുകയാണെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. സമരം ചെയ്യുന്നവരെ തല്ലിച്ചതക്കുന്ന സമീപനം പിണറായി വിജയൻ നടപ്പാക്കുന്നുവെന്നും അദ്ദേഹം  പറഞ്ഞു.

സ്റ്റാലിനിസം മറ്റൊരു രീതിയിൽ ഉണർന്നു കഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും മാധ്യമ പ്രവർത്തകരെയും നിശ്ശബ്ദവും നിർവീര്യവും ആക്കാനുള്ള ഗൂഢാലോചന ഭരണകൂടതലത്തിൽ നടക്കുന്നതായാണ് പുതിയ സംഭവ വികസങ്ങൾ തെളിയിക്കുന്നത്.

ഇതിനെതിരെ എം. മുകുന്ദൻ പ്രതികരിച്ചു. മറ്റ് ഇടതുപക്ഷ എഴുത്തുകാർ എന്തുകൊണ്ട് നിശ്ശബ്ദരായിരിക്കുന്നു? ഫാഷിസം നടപ്പാക്കാൻ ഇടതുപക്ഷ ഭരണകൂടം പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പാർട്ടി അടിമത്തം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Writers must respond against police raj -Balachandran Vadakkedath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.