നിഷ ജോസ് കെ. മാണി (സാമൂഹികപ്രവർത്തക, മോട്ടിവേറ്റർ). ചിത്രം: നിഷാദ് ഉമ്മർ
രാത്രിയിൽ ഒറ്റക്ക് വണ്ടിയോടിച്ചുപോവുന്ന സ്ത്രീകളെ മറ്റൊരു പേരാണ് പറയുക എന്ന കുറ്റെപ്പടുത്തൽ കേട്ടയാളാണ് ഞാൻ.
രാത്രി പോയിരുന്നത് മുടി മുറിച്ച് വിഗ് ഉണ്ടാക്കി രോഗികൾക്ക് എത്തിക്കാനായിരുന്നു. അവർ രോഗികളാണെന്നും വിഗ് വെക്കുന്നു എന്നും ആരും അറിയാതിരിക്കാനായിരുന്നു രാത്രിയാത്ര.
ഒരു പ്രമുഖ വ്യക്തിയാണ് എന്‍റെ ആ യാത്രകളെ ആക്ഷേപിച്ചത്. ഇന്നു ശക്തയും മനക്കരുത്തുള്ളവളുമായി നിൽക്കാൻ എനിക്ക് കഴിയുന്നുണ്ടെങ്കിൽ അതിനു നന്ദി പറയുന്നത് അന്നത്തെ ആ രോഗികൾക്കാണ്.
അവരാണ് എനിക്ക് കരുത്തുപകർന്നത്. ആക്ഷേപങ്ങളൊന്നും എന്‍റെ മുഖത്തെ പുഞ്ചിരി ഇല്ലാതാക്കില്ല.
(ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.