ബംഗളൂരു: മലങ്കര മാർത്തോമ സുറിയാനി സഭയുടെ ബംഗളൂരുവിലെയും മറ്റിടങ്ങളിലെയും വിവിധ പള്ളികളിൽ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുക്കമായി. ക്രിസ്മസ് വരവേറ്റ് പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും ഞായറാഴ്ച വൈകുന്നേരവും ക്രിസ്മസ് ദിനമായ തിങ്കളാഴ്ച അതിരാവിലെയും നടക്കും.
പ്രിം റോസ് റോഡ് ദി മാർത്തോമ സിറിയൻ ചർച്ച്: ഞായറാഴ്ച വൈകുന്നേരം ആറിന് ഇംഗ്ലീഷിലും തിങ്കളാഴ്ച രാവിലെ ഏഴിന് മലയാളത്തിലും വിശുദ്ധ കുർബാന നടക്കും. വികാരി റവ. ജേക്കബ് പി. തോമസ്, സഹവികാരിമാരായ റവ. അജിത് അലക്സാണ്ടർ, റവ. ജിജോ ഡാനിയേൽ ജോർജുകുട്ടി എന്നിവർ കാർമികത്വം നൽകും.
ബാംഗ്ലൂർ ഈസ്റ്റ് മാർത്തോമ ചർച്ച്: തിങ്കളാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന നടക്കും. വികാരി റവ. ബിജു എസ്. ചെറിയാൻ, സഹ വികാരി റവ. മഞ്ജുഷ് എബിൻ കോശി എന്നിവർ കാർമികത്വം നൽകും.
ജാലഹള്ളി എബനേസർ മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ 5.30 ന്. വികാരി റവ. ജേക്കബ് സി. മാത്യു കാർമികത്വം നൽകും.
ഹെബ്ബാൾ ജെറുസലേം മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ ഏഴിന്. റവ. ഷൈനു ബേബി കാർമികത്വം നൽകും.
കെ.ആർ. പുരം ബെഥേൽ മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ 6.30 ന്. റവ. ജോൺസൺ തോമസ് ഉണ്ണിത്താൻ കാർമികത്വം നൽകും
മാറത്തഹള്ളി സെന്റ് തോമസ് മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ 5.30 ന്. റവ. സി. ജോൺ കർമികത്വം നൽകും.
കർമൽറാം സെന്റ് സ്റ്റീഫൻസ് മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ 6.30 ന്. റവ. സജി ജോസഫ് കാർമികത്വം നൽകും
ബാംഗ്ലൂർ വെസ്റ്റ് ട്രിനിറ്റി മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ 6.30ന്. റവ. വി.പി. ഫിലിപ് കാർമികത്വം നൽകും
കെങ്കേരി ക്രിസോസ്റ്റ് മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന ഞായറാഴ്ച വൈകീട്ട് ആറിന്. റവ. വി.പി. ഫിലിപ് കാർമികത്വം നൽകും
കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ ഏഴിന്. റവ. ക്രിസ്റ്റി സാമുവേൽ കാർമികത്വം നൽകും
വൈറ്റ്ഫീൽഡ് സെന്റ് പോൾസ് മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ 6.30ന്. റവ. എബി ബാബു കാർമികത്വം നൽകും
ജെ.പി നഗർ മാർത്തോമ കൂട്ടായ്മ: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ ഏഴിന്. റവ. ബൈജു പാപ്പച്ചൻ കാർമികത്വം നൽകും
ഹോസ്ക്കോട്ടെ മാർത്തോമ ചർച്ച്: വിശുദ്ധ കുർബാന തിങ്കളാഴ്ച രാവിലെ അഞ്ചിന് കന്നട ഭാഷയിലും രാവിലെ ഏഴിന് മലയാളത്തിലും ഉണ്ടായിരിക്കും. റവ. ജിൻസൺ കെ. മാത്യു, സഹവികാരി റവ. ജിൻസ് പി.കെ. എന്നിവർ കാർമികത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.