ബംഗളൂരു: സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് സംഭാവനയായി 100 രൂപ വാങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പിൻവലിച്ചു.
കഴിഞ്ഞ ദിവസമാണ് സ്കൂളിന്റെ നടത്തിപ്പ് ചെലവുകൾ കണ്ടെത്താനായി രക്ഷിതാക്കളിൽ നിന്ന് നൂറു രൂപ വീതം ഈടാക്കാൻ സ്കൂൾ ഡെവലപ്മെന്റ് ആൻഡ് മോണിറ്ററിങ് കമ്മിറ്റികളോട് നിർദേശിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കിയത്.
എന്നാൽ ഇത് വ്യാപക എതിർപ്പിന് കാരണമായി. ഇതോടെയാണ് സർക്കുലർ പിൻവലിച്ചത്. നിർബന്ധപൂർവം പണം ഈടാക്കരുതെന്ന് സർക്കുലറിൽ പറയുന്നുണ്ടെങ്കിലും വ്യാപക ആശങ്കക്ക് ഇത് ഇടയാക്കിയിരുന്നു. സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി മന്ത്രി ബി.സി. നാഗേഷിന്റെ ഉത്തരവിനെ തുടർന്നാണ് സർക്കുലർ പിൻവലിച്ചിരിക്കുന്നത്.
സർക്കുലർ തന്റെ അറിവോടെയല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 19നാണ് വിവാദ സർക്കുലർ പുറത്തിറങ്ങിയത്.
സ്കൂളിന്റെ നടത്തിപ്പ്, ഗെസ്റ്റ് അധ്യാപകരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗിക്കാനായി 100 രൂപ വീതം രക്ഷിതാക്കളിൽ നിന്ന് സംഭാവനയായി വാങ്ങണമെന്നായിരുന്നു സർക്കുലർ. എന്നാൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ആം ആദ്മി പാർട്ടി, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ ഇതിനെതിരെ എതിർപ്പുമായി രംഗത്തുവന്നു.
40 ശതമാനം കമീഷനുശേഷം രക്ഷിതാക്കളെ കൊള്ളയടിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു സിദ്ധരാമയ്യ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.