ബംഗളൂരു: കഴിഞ്ഞ മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദക്കെതിരെയെടുത്ത കേസ് കർണാടക ഹൈകോടതി റദ്ദാക്കി. വിജയനഗര ജില്ലയിലെ ഹരപ്പനഹള്ളി ടൗണിലെ ഐ.ബി സർക്കിളിലാണ് മേയ് ഏഴിന് നദ്ദ പങ്കെടുത്ത ബി.ജെ.പി പൊതുയോഗം നടന്നത്. ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാൽ കർണാടകയിലെ ജനങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ വിവിധ പദ്ധതികളുടെ പ്രയോജനം കിട്ടില്ലെന്നാണ് യോഗത്തിൽ നദ്ദ പ്രസംഗിച്ചത്. കോൺഗ്രസ് ഭരണത്തിൽ വന്നാൽ കിസാൻ സമ്മാൻ നിധി പോലുള്ള കേന്ദ്ര പദ്ധതികൾ നിർത്തുമെന്നും നദ്ദ പറഞ്ഞു. ഈ പ്രസ്താവനകൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് വിജിലൻസ് വിഭാഗം ഹരപ്പനഹള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദ്ദ നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടികൾ റദ്ദാക്കിയത്. കഴിഞ്ഞ ജൂലൈ ഏഴിന് അന്വേഷണം റദ്ദാക്കി കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.