ശ്രുതി ചന്ദ്രശേഖരൻ
മംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസിലെ പ്രതിയായ യുവതി ഉഡുപ്പിയിൽ അറസ്റ്റിലായി. കാസർകോട് ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനാണ്(35) ഉഡുപ്പിയിലെ സ്വകാര്യ സങ്കേതത്തില്‍ നിന്ന് പിടിയിലായത്. തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ചപ്പോഴാണ് ശ്രുതി മുങ്ങിയത്. ഐ.എസ്.ആര്.ഒയിലെ ജീവനക്കാരിയെന്ന വ്യാജേനെ ഇന്‍സ്റ്റഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ച ശ്രുതി ഒരുലക്ഷം രൂപയും ഒരു പവന് സ്വര്‍ണമാലയും തട്ടിയെടുത്തുവെന്നായിരുന്നു പരാതി. യുവതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. യുവതിയുടെ കബളിപ്പിക്കലിന് ഇരയായ മറ്റൊരു യുവാവും നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇയാളിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. എന്നാല്‍, ഇയാള്‍ക്കെതിരെ ശ്രുതി പീഡന പരാതി നല്കി കേസെടുപ്പിക്കുകയായിരുന്നു. ഇത് വ്യാജമാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് യുവതിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.