ബംഗളൂരു: കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവം ഗ്രാൻഡ് ഫിനാലെ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്റ്റെൻഷനിലെ തെലുഗു വിജ്ഞാന സമിതി ഹാളിൽ സംഘടിപ്പിച്ചു.
42 കരയോഗങ്ങളിൽ നിന്നുള്ള 1475 കലാകാരന്മാർ മത്സരിച്ച കലോത്സവത്തിൽ 193 പോയന്റുകൾ നേടി എം.എസ് നഗർ കരയോഗം ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം തുല്യ പോയന്റുകൾ നേടി ഹോരമാവു, കൊത്തനൂർ കരയോഗങ്ങൾ പങ്കിട്ടു. മൂന്നാം സ്ഥാനം തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗവും കരസ്ഥമാക്കി.
കലാതിലക പട്ടം എ. നിവേദ്യ നായർ (ദാസറഹള്ളി കരയോഗം), വേദിക ശ്യാം (എം.എസ് നഗർ കരയോഗം) എന്നിവർ പങ്കിട്ടു. കലാപ്രതിഭ പ്രണവ് ജയചന്ദ്രൻ (പീനിയ കരയോഗം), കൃഷ്ണനുണ്ണി (ഹോരമാവു കരയോഗം) എന്നിവർ നേടി. സംസ്ഥാന കലോത്സവം ഗ്രാൻഡ് ഫിനാലെയുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. ചടങ്ങിൽ സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥിയായി.
ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, എം.എം. ഇ.ടി. പ്രസിഡന്റ് ആർ. മോഹൻദാസ്, സെക്രട്ടറി എൻ. കേശവ പിള്ള, ട്രഷറർ ബി. സതീഷ്കുമാർ, മഹിള വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ, കലോത്സവം കൺവീനർമാരായ ഡോ. മോഹനചന്ദ്രൻ, സി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു. ജേതാക്കൾക്കുള്ള സമ്മാന വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.