ബംഗളൂരു: ആഴ്ചക്കിടെ രണ്ടുപേരെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരി സ്വദേശിയായ ഗിരീഷാണ് അറസ്റ്റിലായത്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മദ്യലഹരിയില്‍ അടിപ്പാതയില്‍ കിടന്നുറങ്ങുന്നവര്‍ക്കു നേരെ ഇയാൾ കല്ലെറിയുന്നത് പതിവായിരുന്നു.മേയ് 12ന് ജയനഗര്‍ ബ്ലോക്കില്‍ ഒരാളെ വലിച്ചിഴച്ച് തലയില്‍ കൂറ്റന്‍ കല്ലിട്ട് കൊലപ്പെടുത്തിയിരുന്നു. സിഗരറ്റ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കൊല.
സംഭവത്തില്‍ ബനശങ്കരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെയ് 18ന് സിറ്റി മാര്‍ക്കറ്റിന് പിന്നില്‍ സമാനമായ രീതിയില്‍ മറ്റൊരാളെയും ഇയാള്‍ കൊലപ്പെടുത്തി.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഗിരീഷ് കൂട്ടാളിയായ സുരേഷിനെ കൊലപ്പെടുത്തിയത്. വാക്കേറ്റത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന സുരേഷിനെ ഗിരീഷ് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ മറ്റൊരു കൊലക്കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.