ബംഗളൂരു: നഗരത്തിലെ പ്രധാന തടാകമായ ഹുനസമാരനഹള്ളി തടാകം നവീകരണത്തിനുശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. യെലഹങ്കയിലെ വ്യോമസേന സ്റ്റേഷനു സമീപത്താണ് ഈ തടാകം.സേനയുടെ വാർഷിക എയർഷോ കാണാൻ പൊതുജനങ്ങൾ എത്തുന്നത് ഈ തടാകത്തിന്റെ പരിസരങ്ങളിലാണ്. മാലിന്യത്താലും മറ്റും തടാകം ശോച്യാവസ്ഥയിലായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ തടാകം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. 18 ഏക്കറിലാണ് തടാകമുള്ളത്. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയായിരുന്നു നവീകരണം.
2022 ജൂലൈ 27നാണ് നവീകരണ പ്രവൃത്തികൾ തുടങ്ങിയത്. അമേരിക്കൻ കമ്പനിയായ ലോവിസ് ഇന്ത്യയാണ് പണി ഏറ്റെടുത്തത്.തടാകത്തെ സംരക്ഷിക്കാനായി ചുറ്റും തിണ്ട് പണിതു. ആയിരത്തിലധികം പുതിയ മരങ്ങൾ വെച്ചുപിടിപ്പിച്ചു. നടക്കാനും സൈക്കിൾ ചവിട്ടാനുമായുള്ള പുതിയ പാതകൾ നിർമിച്ചു. തടാകത്തിലും ചുറ്റിലുമുള്ള മാലിന്യം നീക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.