ബംഗളൂരു: ബൈക്കിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. അന്നപൂർണേശ്വരി നഗർ മുദ്ദിനെപള്ളി സ്വദേശി വെങ്കടേഷ് (57) ആണ് അറസ്റ്റിലായത്.
മകൻ അഞ്ജൻ കുമാർ (27) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് ബൈക്കുമായി അഞ്ജൻ പുറത്തുപോയിരുന്നു. മദ്യലഹരിയിലായതിനാൽ ഇയാളുടെ കൈയിൽനിന്ന് ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടു. ഇതോടെ ബൈക്കുപേക്ഷിച്ച് വീട്ടിലെത്തിയ മകനുമായി പിതാവ് വഴക്കുണ്ടാവുകയും അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.