ശിവമൊഗ്ഗ അബ്ബെ വെള്ളച്ചാട്ടത്തിൽ വീണു മരിച്ച യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാസേന

കൊണ്ടുപോകുന്നു

വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

ബംഗളൂരു: ശിവമൊഗ്ഗ ഹൊസനഗറിലെ യാദൂർ അബ്ബെ വെള്ളച്ചാട്ടത്തിൽ വീണു മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ബെള്ളാരി മിഞ്ചേരി സ്വദേശി വിനോദ് (26) ആണ് കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്.

അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആദ്യം മൃതദേഹം കണ്ടെത്താനായിരുന്നില്ല. പിന്നീട് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും സംഘാംഗങ്ങളായ കോട്ട ജീവൻ മിത്ര, നാഗരാജ് പുത്രൻ എന്നിവരെത്തിയാണ് വെള്ളത്തിനടിയിൽനിന്ന് മൃതദേഹം വീണ്ടെടുത്തത്. ശിവമൊഗ്ഗയിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശമായ ബെള്ളാരിയിലേക്ക് കൊണ്ടുപോയി. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം കുടജാദ്രി സന്ദർശിച്ച ശേഷം അബ്ബെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടം. 

Tags:    
News Summary - The body of the youth who fell in the waterfall was recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.