മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന
‘മൈസൂരു ചലോ’ പദയാത്രയുടെ സമാപന ചടങ്ങിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി സംസാരിക്കുന്നു
ബംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതി, മുഡ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും സംഘടിപ്പിച്ച എട്ടുദിവസം നീണ്ട ‘മൈസൂരു ചലോ’ പദയാത്ര ശനിയാഴ്ച മൈസൂരുവിൽ സമാപിച്ചു.
പദയാത്ര സമാപിച്ചെങ്കിലും മുഖ്യമന്ത്രി രാജിവെക്കുംവരെ രാഷ്ട്രീയപരമായും നിയമപരമായും സർക്കാറിനെതിരായ പോരാട്ടം തുടരുമെന്ന് മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന സമാപന കൺവെൻഷനിൽ ഇരുപാർട്ടി നേതാക്കളും പ്രഖ്യാപിച്ചു. ആഗസ്റ്റ് മൂന്നിന് ബംഗളൂരുവിലെ കെങ്കേരിയിൽനിന്ന് ആരംഭിച്ച പദയാത്ര 127 കിലോമീറ്റർ സഞ്ചരിച്ചാണ് മൈസൂരുവിൽ എത്തിയത്.
കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, പ്രൾഹാദ് ജോഷി, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് ആർ. അശോക, കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, എം.പിമാരായ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ, ബസവരാജ് ബൊമ്മൈ, ജെ.ഡി-എസ് നേതാക്കളായ ബന്ദപ്പ കാശംപൂർ, ജി.ടി. ദേവഗൗഡ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.