വിവാഹ മോചനം തേടി അമലാപോള്‍ കോടതിയില്‍

മ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ നടി അമലാപോളും തമിഴ് സംവിധായകന്‍ എ.എല്‍. വിജയ്യും സംയുക്ത വിവാഹമോചന ഹരജി നല്‍കി. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ചെന്നൈ കുടുംബ കോടതിയില്‍ ഹരജി നല്‍കുമ്പോള്‍  ഇരുവരും കോടതിയില്‍ സന്നിഹിതരായിരുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ച, കൗണ്‍സലിങ് തുടങ്ങിയ ഒൗദ്യോഗിക നടപടിക്കുശേഷം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും. മലയാളിയായ അമല മാതാപിതാക്കള്‍ക്കൊപ്പമാണ് കോടതിയിലത്തെിയത്. ഇരുവരെയും ചുറ്റിപ്പറ്റി ഒരുമാസമായി ഉയര്‍ന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.  

പരസ്പരം വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിവാഹമോചനത്തിന് അനുവദിക്കണമെന്ന് ഹരജിയില്‍ ഇരുവരും ആവശ്യപ്പെട്ടു.  വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്കത്തെിച്ചത്.

2011ല്‍ പുറത്തിറങ്ങിയ ‘ദൈവ തിരുമകള്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ്  വിജയ്യുമായി അമല പ്രണയത്തിലായത്. 2014ല്‍ വിവാഹിതരായി. ചെന്നൈയിലും കൊച്ചിയിലുമായി ആഡംബരപൂര്‍ണമായ വിവാഹാഘോഷമാണ് നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.