തിരുവനന്തപുരം: അപ്രതീക്ഷിത തിരയിളക്കത്തിൽ അതിജീവനത്തിെൻറ കടലാഴങ്ങളിൽ പ്രാണൻ പൊലിഞ്ഞവരുടെ സ്മരണക്ക് മുന്നിൽ സ്നേഹദീപം തെളിച്ച് 22ാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കം. ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങും കലാപരിപാടികളും ഒഴിവാക്കി ചലച്ചിത്രലോകവും പ്രേക്ഷകസമൂഹവും മരിച്ചവരുടെ കുടുംബാംഗങ്ങളുെട ദുഃഖത്തിൽ പങ്കുചേർന്നു. ഒാരോരുത്തരായി പകർന്ന സ്നേഹത്തിരിവെട്ടം വേദിയിലും സദസ്സിലും ദീപത്തിരയിളക്കിയത് ലോക സിനിമാകാഴ്ചകൾക്ക് കേരള മണ്ണിലേക്കുള്ള വരവേൽപായി. ഇനി കേരളത്തിന് സിനിമ പൂത്തുലയുന്ന ഏഴ് നാളുകൾ.
തമിഴ് സിനിമ താരം പ്രകാശ് രാജ്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍, മുഖ്യാതിഥി ബംഗാളി നടി മാധബി മുഖര്‍ജി, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ്, അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.പി. കുമാരന്‍, ഒാസ്കർ അവാർഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, നടി ഷീല, ബംഗാളി ചലച്ചിത്ര പ്രവര്‍ത്തക അപര്‍ണ സെന്‍, ആഫ്രിക്കൻ സംവിധായകൻ മുഹമ്മദ് സലെ ഹാറൂണ്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ സന്നിഹിതരായിരുന്നു. വേദിയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് സംസ്ഥാന അവാർഡ് ജേതാവ് നടി രജിഷ വിജയന്‍ ദീപം പകര്‍ന്നുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.