കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ വിചാരണ തുടങ്ങുന്നതിെൻറ ഭാഗമായി നടൻ ദിലീപ് അടക്കം 12 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരാകണം.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒന്നുമുതൽ ആറുവരെ പ്രതികളായ വേങ്ങൂർ നെടുവേലിക്കുടിയിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്ട്ടിന് ആൻറണി (25), തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ (29), തലശ്ശേരി കതിരൂർ മംഗലശ്ശേരി വീട്ടിൽ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പിൽ സലീം എന്ന വടിവാൾ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23) എന്നിവരെ ഹാജരാക്കാൻ നിർദേശിച്ച് ജയിൽ അധികൃതർക്ക് കോടതി പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചിരുന്നു. ജാമ്യത്തിൽ കഴിയുന്ന ഏഴുമുതൽ 12 വരെ പ്രതികളായ കണ്ണൂർ ഇരിട്ടി പൂപ്പിള്ളിൽ ചാർലി തോമസ് (43), നടൻ ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനിൽ സനിൽകുമാർ എന്ന മേസ്തിരി സനിൽ (41), കാക്കനാട് ചെമ്പുമുക്ക് സ്വദേശി വിഷ്ണു (39), ആലുവ ചുണങ്ങംവേലി ചെറുപറമ്പിൽ വീട്ടിൽ പ്രതീഷ് ചാക്കോ (44), എറണാകുളം ബ്രോഡ്േവ പാത്തപ്ലാക്കൽ രാജു ജോസഫ് (44) എന്നിവർക്ക് ഹാജരാകാൻ സമൻസും അയച്ചിട്ടുണ്ട്.
പ്രതികൾ ഹാജരായശേഷം തുടർ നടപടി കോടതി തീരുമാനിക്കും. െസഷൻസ് കോടതിതന്നെ വിചാരണ നടത്തുമോ എന്നതും അഡീഷനൽ സെഷൻസ് കോടതിക്കോ പോക്സോ കോടതിക്കോ കൈമാറുമോ എന്നതും ബുധനാഴ്ച തീരുമാനിച്ചേക്കും. സെഷൻസ് കോടതിതന്നെ വിചാരണ നടത്താൻ തീരുമാനിച്ചാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തൽ തീയതി പ്രഖ്യാപിച്ച് വിചാരണ നടപടിയിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.