മമ്മൂട്ടിയുടെ മാസ്റ്റർപീസ് ടീസർ യുട്യൂബിൽ തരംഗം

യുട്യൂബ് ട്രെന്‍റിങ്ങിൽ ഒന്നാമത്, ഒരു ദിവസം കൊണ്ട് 10 ലക്ഷം കാഴ്ചക്കാർ, മെഗാ സ്റ്റാർ മമ്മൂട്ടി ഏറ്റവും വലിയ ഹൈപ്പിൽ വരുന്ന മാസ് ചിത്രം മാസ്റ്റർപീസിന്‍റെ ടീസർ തരംഗമായി മാറുകയാണ്. മലയാള സിനിമ ചരിത്രത്തിൽ ഒരു ദിവസം കൊണ്ട് എറ്റവും കൂടുതൽ യുട്യൂബ് ലൈക്കുകൾ നേടുന്ന ടീസർ ആണ് മാസ്റ്റർ പീസിന്‍റേത്. 

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ എഡ്ഡി എന്ന കേളജ് പ്രൊഫസറായാണ്  മമ്മൂട്ടി എത്തുന്നത്.

കുഴപ്പക്കാരായ കോളജ് വിദ്യാർഥികൾ പഠിക്കുന്ന കോളജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അതേ കോളജിലെ പൂര്‍വ വിദ്യാർഥി കൂടിയാണ് എഡ്ഡി. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാർഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതു കൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്.

രാജാധിരാജ എന്ന മാസ് മസാല ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭവാനി ദുര്‍ഗ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും പൊലീസ് ഉദ്യോഗസ്ഥനായി ഉണ്ണി മുകുന്ദനും എത്തുന്നു. പൂനം ബജ്‌വ ആണ് ചിത്രത്തിലെ മറ്റൊരു കോളജ് പ്രൊഫസർ. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്. തമിഴിൽ നിന്നടക്കമുള്ള അഞ്ച് ഫൈറ്റ് മാസ്റ്റർമാർ ഒരുക്കുന്ന സംഘട്ടനമായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്. 

ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യ ദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, മഹിമ നമ്പ്യാർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദീപക് േദവാണ് സംഗീതം. 

Full View
Tags:    
News Summary - Mammootty Film Masterpiece Hit In Youtube -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.