ഷെയ്ൻ നിഗവും ജോബി ജോർജും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു

കൊച്ചി: നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. നിര്‍മാതാക്ക ളുടെ സംഘടനയുടെയും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെയും നേതൃത്വത്തില്‍ ഷെയിന്‍ നിഗമും ജോബി ജോർജുമായി നടത്ത ിയ ചർച്ചയിലാണ് തര്‍ക്കം പരഹരിച്ചത്.

പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്ന് ചര്‍ച്ചക്ക് ശേഷം പ്രൊഡ്യുസേഴ്‌ സ് അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത്, ആൻറോ ജോസഫ് എന്നിവര്‍ ഷെയിന്‍ നിഗം, ജോബി ജോര്‍ജ്, ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ധാരണയനുസരിച്ച് ജോബി നിർമിക്കുന്ന ‘വെയിലി’െൻറ ചിത്രീകരണവുമായി നവംബർ 16 മുതൽ ഷെയ്ൻ സഹകരിക്കും. എന്നാൽ ജോബിയുടെ സിനിമകളിൽ മേലിൽ അഭിനയിക്കില്ലെന്ന് ഷെയിൻ വ്യക്തമാക്കി. പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയെന്നും കരാർ പ്രകാരം ഷെയിനിന് നല്‍കാനുണ്ടായിരുന്ന 40 ലക്ഷത്തിൽ ബാക്കിയുള്ള 16 ലക്ഷം കൂടി നൽകുമെന്നും ജോബി ജോർജ് അറിയിച്ചു.

പ്രശ്നങ്ങളുണ്ടാകുമ്പോൾ മാധ്യമങ്ങളിലൂടെ അറിയിക്കും മുമ്പ് സംഘടനയിൽ ചർച്ച ചെയ്യുകയാണ് വേണ്ടതെന്ന് രഞ്ജിത്ത് പറഞ്ഞു. ഷെയിനിെൻറ കുടുംബത്തിനെതിരെ ജോബി നടത്തിയ പരാമർശങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ‘വെയിലി’ൽ തുടര്‍ന്ന് അഭിനയിക്കുന്നതിന് പ്രത്യേക ഉപാധികളൊന്നും വെച്ചിട്ടില്ല. ‘വെയില്‍’ സിനിമയിലും തുടർന്ന് സുബൈറിെൻറ ‘കുര്‍ബാനി’ സിനിമയിലും അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ധാരണയില്‍ എത്തിയിരുന്നു.

ഇതിനിടയിൽ ഇരുവരും തമ്മിലുണ്ടായ ഫോണ്‍വിളികളാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. മറ്റുകാര്യങ്ങള്‍ ഇവര്‍ അസോസിയേഷനെ അറിയിച്ചിരുന്നില്ല. ഇപ്പോള്‍ സാമ്പത്തിക കാര്യങ്ങളിലടക്കം ധാരണയിലെത്തിയെന്നും രഞ്ജിത് പറഞ്ഞു. തുടര്‍ന്ന് ഷെയിനും ജോബിയും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഹസ്തദാനം ചെയ്തു. ഷെയിന്‍ നിഗമിെൻറ മാതാവും ചര്‍ച്ചക്ക് എത്തിയിരുന്നു.

Tags:    
News Summary - shane nigam-joby george issue-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.