മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് സി.പി.എം നേതൃത്വത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രെൻറ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതോടെ പാർട്ടിനേതൃത്വത്തിന് അദ്ദേഹത്തെ തള്ളിപ്പറയേണ്ടിവരും. പല വമ്പൻ സ്രാവുകൾക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോടതിതന്നെ നിരീക്ഷിച്ചിരിക്കുന്നു..
ഇൗ തെരഞ്ഞെടുപ്പിൽ എന്തു മാറ്റമാണ്
ബി.ജെ.പി പ്രതീക്ഷിക്കുന്നത്?
ഇരുമുന്നണികളുടേയും അഴിമതിയിൽ പൊറുതിമുട്ടിയ ജനം മാറ്റം ആഗ്രഹിക്കുന്നു. മുൻകാലങ്ങളിൽ ഭരിക്കുന്നവർക്കെതിരെ മാത്രമായിരുന്നു എങ്കിൽ ഇക്കുറി ഭരണ-പ്രതിപക്ഷപാർട്ടികൾക്കെതിരെ ഒരുപോലെ അഴിമതി ആരോപണങ്ങൾ സജീവമാണ്. അത് ഗുണം ചെയ്യുക ബി.ജെ.പിക്കായിരിക്കും. അതിനു പുറമെ കേരളത്തിലെ 35 ലക്ഷം കുടുംബങ്ങൾക്ക് മോദിസർക്കാറിെൻറ വികസനപദ്ധതികളുടെ നേട്ടം ലഭിക്കുന്നുണ്ട്.
തിരുവനന്തപുരം, തൃശൂർ കോർപറേഷൻ ഇക്കുറി ബി.ജെ.പി പിടിച്ചെടുക്കും. എല്ലാ ജില്ലകളിലും ശക്തമായ മുന്നേറ്റം നടത്തും. ബി.ജെ.പിയും എൽ.ഡി.എഫുമായാണ് പ്രധാന മത്സരം. കേരളത്തിൽ ബി.ജെ.പിക്ക് ശക്തമായ മുന്നണി സംവിധാനമില്ല. എന്നാൽ, ഭൂരിപക്ഷം സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളെ നിയോഗിച്ച് ശക്തമായ മത്സരം കാഴ്ചെവക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയാതെ പോകുന്നില്ലേ?
ന്യൂനപക്ഷങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരെ ഇരുമുന്നണികളും നടത്തുന്ന വ്യാജപ്രചാരണമാണ് അതിന് പ്രധാനകാരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ ബി.ജെ.പി വിരുദ്ധ പ്രചാരണമുണ്ടായിരുന്നു. ഇത്തവണ മാറ്റം വന്നിട്ടുണ്ട്. ആദ്യമായാണ് സംസ്ഥാനത്ത് 120 സീറ്റുകളിൽ മുസ്ലിം സ്ഥാനാർഥികൾ മത്സരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽനിന്നായി 420 ലധികം പേർ എൻ.ഡി.എ സ്ഥാനാർഥികളായുണ്ട്. എ.പി. അബ്ദുല്ലക്കുട്ടിക്ക് ദേശീയ വൈസ്പ്രസിഡൻറ് സ്ഥാനം നൽകിയ പോലെ മറ്റ് പലർക്കും സ്ഥാനമാനങ്ങൾ ലഭിച്ചതും മുസ്ലിംസമുദായാംഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കാരണമായി.
ക്രിസ്ത്യൻവിഭാഗത്തിനും ബി.ജെ.പിയോട് താൽപര്യം വർധിച്ചിട്ടുണ്ട്. യു.ഡി.എഫിനോട് കൂടുതൽ ആഭിമുഖ്യം കാട്ടിയിരുന്ന വലിയൊരു ശതമാനം ക്രിസ്ത്യൻ വിഭാഗം ഇപ്പോൾ ആശങ്കയിലാണ്. ചില വർഗീയശക്തികളുമായി യു.ഡി.എഫുണ്ടാക്കിയ നീക്കുപോക്കുകളിലും മുന്നണിയിൽ മുസ്ലിംലീഗിെൻറ ആധിപത്യമുണ്ടാകുമെന്ന ആശങ്കയുമെല്ലാം അവരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. 2015ലേക്കാൾ 5000ത്തിലധികം സീറ്റുകളിൽ ഇക്കുറി ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുന്നു എന്നതുതന്നെ സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ച വ്യക്തമാക്കുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ?
അത് വസ്തുതാവിരുദ്ധമാണ്. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നത്. ആറിനാണ് മുഖ്യമന്ത്രിയുടെ ഒാഫിസിന് ഇതിൽ ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞത്. അതിനു ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തുന്നത്. ഞാൻ അന്വേഷിച്ച് കെണ്ടത്തിയ കാര്യങ്ങൾ പറയുന്നു. ഇപ്പോൾ അന്വേഷണം ഏതു വഴിക്കാണ് പോകുന്നതെന്ന് പരിശോധിച്ചാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അന്വേഷണം വന്നപ്പോൾ ആദ്യം എന്ത് കോളിളക്കമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിെൻറ പങ്ക് വ്യക്തമായില്ലേ? ഇനി അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമാകും. അതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. മോദിസർക്കാർ ഭരിക്കുന്നതുകൊണ്ട് മാത്രമാണ് ഇൗ തട്ടിപ്പ് സംബന്ധിച്ച അന്വേഷണങ്ങൾ നടക്കുന്നത്. അല്ലായിരുന്നെങ്കിൽ ഇരുമുന്നണികളും തമ്മിലുള്ള അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയത്തിൽ കേസുകളെല്ലാം ഒതുക്കപ്പെേട്ടനേ.
ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകൾ, ബാർ കോഴ എന്നിവയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമുണ്ടോ?
ധനകാര്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴി കള്ളപ്പണങ്ങൾ വെളുപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. കെ.എസ്.എഫ്.ഇയിലെ ഇടപാടുകൾ സംബന്ധിച്ച വിജിലൻസിെൻറ കണ്ടെത്തൽ വളരെ ഗൗരവമുള്ളതാണ്. അത് കണ്ടെത്തുേമ്പാൾ മന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നത്? ധനകാര്യമന്ത്രിയെ സംബന്ധിച്ച് കിഫ്ബി ഉൾപ്പെടെ കാര്യങ്ങളിൽ സംശയമുണ്ട്. നോട്ട് നിരോധനം ഉൾപ്പെടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ ആക്ഷേപങ്ങൾ ഉന്നയിച്ച മന്ത്രി തോമസ് െഎസക്കിെൻറ ഇടപെടലുകൾ സംശയകരമാണ്. അദ്ദേഹത്തിെൻറ സാമ്പത്തിക ഇടപെടലുകൾ അന്വേഷിേക്കണ്ടതാണ്. ബാർകോഴ കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ബാറുടമകൾ പണം പിരിച്ചിട്ടുണ്ട്. ആ പണം എവിേടക്ക് പോയെന്ന് കണ്ടെത്തിയിട്ടില്ല. അതിനായി ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാകാം.
പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിൽ പരാജയപ്പെേട്ടാ?
ഞങ്ങൾ ഒരു കേഡർ ബേസ്ഡ് മാസ് പാർട്ടിയാണ്. അതിനാൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ അംഗങ്ങൾക്കുമുണ്ട്. അതിനാലാണ് ചിലർ പരസ്യപ്രസ്താവന നടത്തുന്നത്. ജനാധിപത്യ സംവിധാനത്തിലുണ്ടായ മാറ്റങ്ങളും നവമാധ്യമങ്ങളുടെ സ്വാധീനവുമെല്ലാം ഇൗ പാർട്ടിയിലുമുണ്ടായിട്ടുണ്ട്. എന്നാൽ, നേതാക്കൾ ഉൾപ്പെടെ പറയുന്ന പല കാര്യങ്ങളും അതിെൻറ അർഥത്തിലല്ല പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്. കാര്യമായ ഉൾപാർട്ടി പ്രശ്നങ്ങളൊന്നുമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.