ആ ശരിപക്ഷമുണ്ടെങ്കിൽ മനുഷ്യപക്ഷമുണ്ടാകണം -മാലാ പാർവതി

'ഇത് സത്യാനന്തര കാലമാണ്. വൈകാരിക വിഷയങ്ങൾ, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ വസ്തുതകളേക്കാൾ പ്രാധാന്യത്തോടെ വാർത്തകളായി വരുന്ന കാലഘട്ടം. ഇതിൽ സത്യത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നറിയില്ല. ഏകപക്ഷീയമായി മാത്രം ഒരു വാർത്തയെ സമീപിക്കാതിരിക്കുക. രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇത് ഗുണകരമായിരിക്കും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറഞ്ഞതുപോലെ പത്രപ്രവർത്തകൻ എന്നാൽ ഒരു കവി കൂടിയാണ്. ലോകം എങ്ങോട്ടാണ് പോകുന്നതെന്ന കാഴ്ചപ്പാട് ഉണ്ടാകണം. നല്ല രാഷ്ട്രീയത്തിലേക്ക്, ചിന്തയിലേക്ക് മനുഷ്യർ തമ്മിൽ വേർതിരിവില്ലാത്ത കാലഘട്ടത്തിലേക്ക് പോകാനായി വാർത്തകളുണ്ടാകണം. ആ ശരിപക്ഷമുണ്ടെങ്കിൽ മനുഷ്യപക്ഷമുണ്ടാകണം.'


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.