ശുഭാൻഷു ശുക്ല
സുനിത വില്യംസിനുശേഷം ബഹിരാകാശ യാത്ര നടത്തുന്ന ഇന്ത്യക്കാരൻ ആരായിരിക്കും? ആ ചോദ്യത്തിന് നേരത്തേതന്നെ ഉത്തരമായിട്ടുണ്ട്. പേര്: ശുഭാൻഷു ശുക്ല. യു.പിയിലെ ലഖ്നോ സ്വദേശിയായ ശുഭാൻഷു ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലുപേരിലൊരാളും ഗ്രൂപ് ക്യാപ്റ്റനുമാണ്. ശുഭാൻഷു കഴിഞ്ഞ ഒരു വർഷമായി നാസയുടെ കീഴിൽ ഫ്ലോറിഡയിൽ പരിശീലനത്തിലാണ്.
സ്പേസ് എക്സിന്റെ ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻഷുവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കും. എന്നാൽ, ഈ യാത്രക്ക് പ്രതിബന്ധമായിനിന്നിരുന്നത് സുനിതയും വിൽമോറുമായിരുന്നു. അവർ നിലയത്തിൽ കുടുങ്ങിയതോടെ ശുഭാൻഷുവിന്റെ യാത്രയും നീണ്ടു.
ഇപ്പോൾ സുനിതയും സംഘവും തിരിച്ചെത്തിയതോടെ, ആക്സിയം -4 ദൗത്യത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ ആക്സിയം-4 കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. ശുഭാൻഷുവിനെക്കൂടാതെ, നാസയുടെ പെഗ്ഗി വിറ്റ്സൺ, യുറോപ്യൻ സ്പേസ് ഏജൻസിയുടെ സ്ലോവ്സ് ഉസ്നാൻസ്കി, ഹംഗറിയിൽനിന്നുള്ള തിബോർ കപു എന്നിവരും ആക്സിയം -4ൽ യാത്രികരായുണ്ടാകും. 14 ദിവസമാണ് അവർ നിലയത്തിൽ ചെലവഴിക്കുക. ഈ കാലയളവിൽ, നിരവധി പരീക്ഷണങ്ങൾ അവർ അവിടെ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.