ഈസ്റ്റ് ബംഗാളിനെതിരെ ഗോൾനേടിയ ഹൈദരാബാദ് താരം ഒഗ്ബെച്ചെയുടെ ആഹ്ലാദം
പനാജി: തിലക് മൈതാനിൽ ഐ.എസ്.എൽ പുതിയ സീസണിലെ കന്നി ജയം തേടിയിറങ്ങിയ ഈസ്റ്റ് ബംഗാളിനെ ഒഗ്ബെച്ചെയുടെ ഹാട്രിക് മികവിൽ എതിരില്ലാത്ത നാലു ഗോളിന് തരിപ്പണമാക്കി ഹൈദരാബാദ്.
ആദ്യ പകുതിയുടെ അവസാനത്തോളം ഗോൾവീഴാതെ കാത്ത ബംഗാൾ വലയിലാണ് 44ാം മിനിറ്റു മുതൽ എതിരാളികൾ ഗോൾമഴ വർഷിച്ചത്. ഇതോടെ പോയന്റ് പട്ടികയിൽ ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്കു കയറി.
ഒരു കളി കുറച്ചുകളിച്ച ബ്ലാസ്റ്റേഴ്സുമായി പോയിന്റ് തുല്യത പാലിച്ചെങ്കിലും ഗോൾ വ്യത്യാസം തുണയാകുകയായിരുന്നു. ബർതലോമിയോ ഒഗ്ബെച്ചേയായിരുന്നു ഗോൾവേട്ടക്ക് തുടക്കമിട്ടത്. ക്ലോസ് റേഞ്ചിൽ ഇടങ്കാലൻ ഷോട്ടിലായിരുന്നു എതിർ വല ചലിപ്പിച്ചത്. തൊട്ടുപിറകെ അനികെറ്റ് ജാദവ് ബോക്സിന്റെ ഇടതുമൂലയിൽനിന്ന് പായിച്ച മനോഹര ഷോട്ടിൽ ലീഡുയർന്നു. 77ാം മിനിറ്റിൽ ഒഗ്ബെച്ചെ വീണ്ടും വല കുലുക്കി. വൈകാതെ ഒഗ്ബെച്ചെ പട്ടിക തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.