പനാജി: തോൽവി തുടർക്കഥയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്.സിയോടും തോറ്റു. പത്തും പതിനൊന്നും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒഡിഷ എഫ്.സി 4-2നാണ് തോൽപ്പിച്ചത്. സീസണിൽ ഒഡിഷയുടെ ആദ്യ ജയമാണിത്.
ഗോളടിച്ച് തുടങ്ങിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് നാല് ഗോളുകളും വഴങ്ങിയത്. ഏഴാം മിനിറ്റിൽ ജോർഡാൻ മറെയുടെ ഹെഡർ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാൽ, പിന്നീട് കണ്ടത് ഒഡിഷയുടെ വിളയാട്ടമാണ്. 22ാം മിനിറ്റിൽ സെൽഫ് ഗോളിൽ (ജീക്സൺ സിങ്) അവർ ഒപ്പമെത്തി. ആദ്യ പകുതി തന്നെ സ്റ്റീവൻ ടെയ്ലറുടെ ഗോളിൽ (42) മുന്നിലും. രണ്ടാം പകുതി ഡീഗോ മൗറീഷ്യോയുടെ (50, 60) ഡബിൾ ഗോളുമെത്തിയതോടെ ഒഡിഷ ജയം ഉറപ്പിച്ചു.
പകരക്കാരനായി ഇറങ്ങിയ ഗാരി ഹൂപ്പറാണ്(79) ബ്ലാസ്റ്റേഴ്സിെൻറ രണ്ടാം ഗോൾ നേടിയത്. ആറും അഞ്ചും പോയൻറുമായി ബ്ലാസ്റ്റേഴ്സും ഒഡിഷയും അവസാന സ്ഥാനങ്ങളിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.