ജകാർത്ത: ജയത്തോടെ ജന്മദിനമാഘോഷിച്ച് പി.വി. സിന്ധു ഇന്തോനേഷ്യൻ ഒാപണിൽ ക്വാർട്ടറിൽ. ജപ്പാെൻറ അയ ഒഹോരിയെ 21-17, 21-14ന് തോൽപിച്ചാണ് ലോക മൂന്നാം നമ്പർ താരമായ സിന്ധു അവസാന എട്ടിൽ ഇടംപിടിച്ചത്. പുരുഷ സിംഗ്ൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയും ക്വാർട്ടറിൽ പ്രവേശിച്ചു. ചൈനീസ് തായ്പേയ് താരം വോങ് തു വെയെ 21-23, 21-15, 21-13 സ്കോറിനാണ് തോൽപിച്ചത്.
മറ്റു ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളും സമീർ വർമയും തോറ്റുപുറത്തായി. സൈന ചെൻ യോഫെയോട് 18-21,15-21നും സമീർ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സെൽസനോട് 15-21, 14-21നോടുമാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.