വാഷിങ്ടൺ: യു.എസിൽ ഒരുമാസം പ്രായമുള്ള കുട്ടിയുടെ മരണത്തിൽ ഇന്ത്യൻ വംശജനായ പിതാവ് അറസ്റ്റിൽ. ഞായറാഴ്ച കുട്ടിയെ കാറിെൻറ പിൻസീറ്റിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ദിവ്യ പാട്ടീലിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടി പ്രതികരിക്കാതിരുന്നിട്ടും വിദഗ്ധ ചികിത്സ നൽകാൻ തയാറാകാതിരുന്നതിനാൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഴക്കായതിനാൽ കുട്ടി ജനിച്ചതു മുതൽ വ്യത്യസ്ത ഇടങ്ങളിലാണ് ഇരുവരും താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകീട്ട് കുട്ടിയുടെ മാതാവിനോട് ദിവ്യ പാട്ടീൽ കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി ഫോണിലൂടെ അറിയിച്ചിരുന്നു. ആശുപത്രിയിൽ കുട്ടിയെ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും കൊണ്ടുപോയില്ല. ഇരുവരെയും കാണാനില്ലെന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെയും പിതാവിനെയും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.