ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ മുനമ്പിലാണെന്ന ഊഹാപോഹങ്ങൾക്കിടയിൽ ‘യു.എൻ ലോക സാമ്പത്തിക നിലയും സാധ്യതയും 2025’ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആശങ്കകൾ നിലനിൽക്കുന്നുവെങ്കിലും ചൈനയും ഇന്ത്യയും ഇന്തോനേഷ്യയും അടക്കമുള്ള വികസിച്ചുവരുന്ന വിപണികളുടെ അതിജീവനകരുത്തുകൊണ്ട് ആഗോള സാമ്പത്തിക വളർച്ച നിലനിർത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
- ആഗോള ജി.ഡി.പി വളർച്ച 2025ൽ 2.8 ശതമാനമെന്ന് റിപ്പോർട്ട് പറയുന്നു.
- വികസിത സമ്പദ്‍വ്യവസ്ഥകളുടെ വളർച്ച മന്ദഗതിയിലായിരിക്കും. ഉയർന്നുവരുന്ന സമ്പദ്‍വ്യവസ്ഥകൾ മുന്നോട്ടുതന്നെ കുതിക്കും.
- ആഗോള വ്യാപാരം സ്ഥിരത കൈവരിച്ചേക്കും. ഹരിത സാങ്കേതികവിദ്യയിലേക്കായിരിക്കും മാറ്റമുണ്ടാവുക.
- വികസ്വര രാജ്യങ്ങൾ, വിശേഷിച്ച് ഏഷ്യയിൽനിന്നുള്ളവ ശരാശരി 4.5 ശതമാനം വളർച്ച കാണിക്കും.
- ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ആഗോള സ്ഥിരതക്ക് ഭീഷണിയായേക്കാം.
- കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്ര മാറ്റങ്ങൾ കൃഷി, വിതരണ ശൃംഖല എന്നിവയെ ബാധിക്കാം.
പ്രധാന രാജ്യങ്ങളുടെ പ്രതീക്ഷിത വളർച്ച നിരക്ക് (യു.എൻ ലോക സാമ്പത്തികനിലയും സാധ്യതയും 2025 റിപ്പോർട്ടിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.