തെഹ്റാൻ: വധശിക്ഷക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ മയക്കുമരുന്ന് കേസിൽ ഇറാൻ മൂന്നു പേരെ കൂടി തൂക്കിലേറ്റി. ശഹാബ് മൻസൂർനാസാബ്, സമദ് ഗെരാവന്ദ്, സയീദ് ഗെരാവന്ദ് എന്നിവരെയാണ് തൂക്കിലേറ്റിയത്.
30 ഗ്രാമിൽ കൂടുതൽ ഹെറോയിൻ കൈവശം വെക്കുന്നവർക്ക് വധശിക്ഷ നൽകണമെന്നും സ്വത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുക്കണമെന്നുമാണ് രാജ്യത്തെ നിയമം. മനുഷ്യക്കടത്ത്, വേശ്യാവൃത്തി എന്നിവയുടെ പേരിൽ ശഹ്റൂസ് സുഖൻവരി എന്നയാളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാക്കിയിരുന്നു.
പ്രക്ഷോഭത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് വെള്ളിയാഴ്ച മൂന്നുപേരെ തൂക്കിലേറ്റി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.