മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ സി.ഇ.ഒവിെൻറ ശമ്പളത്തിൽ നാല് ശതമാനം കുറവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 കോടിയായിരുന്നു ബാങ്ക് സി.ഇ.ഒ ആദിത്യ പുരിയുടെ ശമ്പളം. എന്നാൽ, ഇൗ സാമ്പത്തിക വർഷത്തിൽ ശമ്പളം 9.6 കോടിയായാണ് കുറച്ചിരിക്കുന്നത്.
അതേ സമയം, ബാങ്കിെൻറ ലാഭം 20 ശതമാനം വർധിച്ചിട്ടുണ്ട്. 17,487 കോടിയാണ് ഇൗ സാമ്പത്തിക വർഷത്തിലെ ബാങ്കിെൻറ ലാഭം. ഉയർന പെർഫോമൻസ് ബോണസിന് റിസർവ് ബാങ്ക് അംഗീകാരം നൽകിയാൽ ആദിത്യപുരിയുടെ ശമ്പളം വർധിച്ചേക്കും. കഴിഞ്ഞ വർഷം അദ്ദേഹത്തിന് 92 ലക്ഷം രൂപ പെർഫോമൻസ് ബോണസായി ലഭിച്ചിരുന്നു.
എച്ച്.ഡി.എഫ്.സി ബാങ്കിൽ 0.13 ശതമാനം ഒാഹരിയാണ് ആദിത്യപുരിക്കുള്ളത്. ഏകദേശം 687 കോടി രൂപയാണ് ഒാഹരികളുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ 24 വർഷമായി ബാങ്കിെൻറ സി.ഇ.ഒ സ്ഥാനത്ത് ആദിത്യപുരിയാണ്. ഇന്ത്യയിലെ ബാങ്ക്മേധാവികളിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നതും പുരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.