ന്യൂഡൽഹി: വായ്പാ പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ). 0.15ശതമാനത്തിൻെറ ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ പലിശനിരക്ക് 8.40 ശതമാനത്തിൽ നിന്ന് 8.25 ആയി കുറഞ്ഞു. ആഗസ്റ്റ് 10 മുതൽ പുതിയ നിരക്ക് നിലവിൽ വരും.
ഈ സാമ്പത്തിക വർഷത്തിൽ തുടർച്ചയായി നാലാമത്തെ തവണയാണ് എസ്.ബി.ഐ പലിശനിരക്കിൽ ഇളവ് വരുത്തുന്നത്. റിസർവ് ബാങ്കിൻെറ മോണിറ്ററി പോളിസി കമ്മറ്റി റിപ്പോ നിരക്കിൽ 0.35 ശതമാനത്തിൻെറ ഇളവ് വരുത്തി 5.40 ശതമാനമാക്കിയതിനെ തുടർന്നാണ് എസ്.ബി.ഐയുടെ നടപടി. ഒമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണിത്.
നാലാമത്തെ തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പൽ ചുമത്തുന്ന പലിശനിരക്കാണ് റിപ്പോ.
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായും ആറംഗ വായ്പാ നയ അവലോകന യോഗം കുറച്ചിട്ടുണ്ട്. നേരത്തെ, റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനം ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.