എൽ.ഐ.സി ഓഹരി വിൽപന; അപേക്ഷകർ തികഞ്ഞു

ന്യൂഡൽഹി: എൽ.ഐ.സി വിൽപനക്കുവെച്ച മുഴുവൻ ഓഹരികൾക്കും രണ്ടാം ദിനത്തിൽതന്നെ അപേക്ഷകരെത്തി. പോളിസി ഉടമകൾക്കുള്ള ഓഹരി വിഹിതത്തിന് മൂന്നിരട്ടിയും ജീവനക്കാർക്കുള്ള ഓഹരിക്ക് 2.14 ഇരട്ടിയും പേരാണ് അപേക്ഷിച്ചത്.

ചെറുകിട വ്യക്തിഗത നിക്ഷേപകരുടെ വിഭാഗത്തിൽ 91 ശതമാനം ഓഹരികൾക്കും അപേക്ഷകരെത്തി. 6.9 കോടി ഓഹരിയാണ് ഈ വിഭാഗത്തിൽ. മേയ് ഒമ്പതിനാണ് ഓഹരി വിൽപന അവസാനിക്കുന്നത്. എൽ.ഐ.സിയിലെ മൂന്നര ശതമാനം (22.13 കോടി) ഓഹരി വിൽപനയിലൂടെ 21,000 കോടി സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം.

902-949 ആണ് ഓഹരിയുടെ പ്രൈസ് ബാന്റ്. ജീവനക്കാർക്ക് ഒരു ഓഹരിയിൽ 45 രൂപയും പോളിസി ഉടമകൾക്ക് 60 രൂപയും ഇളവ് ലഭിക്കും. ഈ മാസം 17ന് എൽ.ഐ.സി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നും കരുതുന്നു.

Tags:    
News Summary - LIC IPO fully subscribed on day 2 of bidding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.