തിരുവനന്തപുരം: പ്രളയം തീർത്ത പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തിെൻറ വളർച്ച നി രക്കിൽ വർധന. 2016-17 വർഷത്തെ 6.22 ശതമാനത്തിൽനിന്ന് 17-18ൽ 7.18 ശതമാനമായി വർധിച്ചതായി നിയമസഭയിൽ സമർപ്പിച്ച 2018ലെ സാമ്പത്തികാവലോകനം പറയുന്നു. സേവന മേഖലയുടെ വളർച്ചകൊണ്ടാണ് പിടിച്ചുനിന്നതെങ്കിൽ കാർഷിക-വ്യവസായരംഗം ഇക്കുറി ഏറെ മുന്നോട്ടുപോയി. ഇതു പ്രതീക്ഷജനകമാണ്. പ്രളയവും മറ്റും മൂലം പ്രതീക്ഷിത വളര്‍ച്ചനിരക്കില്‍ 1.5 ശതമാനത്തിെൻറ കുറവുണ്ടായതായി മന്ത്രി ഡോ. തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
ജി.എസ്.ടി തിരിച്ചടിച്ചു
തിരുവനന്തപുരം: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്ക് സേവന നികുതി (ജി.എസ്.ടി) തിരിച്ചടിയായെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. പ്രധാന ഉൽപന്നങ്ങള്ക്ക് ഏര്‍പ്പെടുത്തിയ കുറഞ്ഞ നികുതി നിരക്കും കേന്ദ്ര-സംസ്ഥാന നികുതി നിരക്കിലെ അസന്തുലിതാവസ്ഥയും സങ്കീർണമായ റിട്ടേണ്‍ ഫയല്‍ രീതിയും ചെക്പോസ്റ്റുകള്‍ ഒഴിവാക്കുേമ്പാൾ ഇ-വേ ബില്‍ നടപ്പാക്കുന്നതിലെ കാലതാമസവും തിരിച്ചടിയായി. ജി.എസ്.ടി വന്നശേഷം സംസ്ഥാനത്തിെൻറ തനത് നികുതിവരുമാനത്തില്‍ 44 ശതമാനം കുറവ് വന്നു.
ധനകമ്മി കുറക്കുക ലക്ഷ്യമാണെങ്കിലും പുനര്‍നിര്‍മാണത്തിന് പ്രഥമ പരിഗണന നല്കുന്നതിനാല് വാര്‍ഷിക കമ്മിയുടെ കാര്യത്തില്‍ ലക്ഷ്യം െവച്ചിരുന്ന കാലയളവിനെക്കാളും ഒരുവര്‍ഷം കൂടി അനുവദിക്കണം. നവകേരള നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ഉയര്‍ന്ന ധനകമ്മി നേരിടേണ്ടിവരും.
ശമ്പളം, പെന്ഷന്, പലിശ തിരിച്ചടവ് എന്നിവക്കുള്ള നിര്‍ബന്ധിത റവന്യൂചെലവ് കുറഞ്ഞ കാലത്തിൽ കുറക്കാനാവില്ല. അതിെൻറ തോത് കുറഞ്ഞുവരുന്നുണ്ട്. ഭക്ഷ്യസബ്സിഡിയും തദ്ദേശഗ്രാൻറും ചെലവുകളില്‍ വലിയ പങ്കുവഹിക്കുന്നു. സംസ്ഥാനത്തിെൻറ പലിശഭാരം കടഭാരം കൂടുന്നതിനനുസരിച്ച് വർധിക്കാത്തത് ആശ്വാസമാണെന്നും സാമ്പത്തികാവലോകനം പറയുന്നു.
നവോത്ഥാന കേരളം ലിംഗാവബോധ സമൂഹത്തിനായുള്ള പ്രചാരണമെന്ന്
തിരുവനന്തപുരം: ലിംഗാവബോധ സമൂഹ സൃഷ്ടിക്ക് വേണ്ടിയുള്ള ബൃഹത് പ്രചാരണമാണ് നവോത്ഥാന കേരളമെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. ലിംഗാടിസ്ഥാനത്തിലെ അസമത്വങ്ങളെ നേരിടാനും അതിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാനുമുള്ള സംസ്ഥാനത്തിെൻറ അജണ്ട ഇൗ രംഗത്തെ തുടർനടപടിയാണ്. ആർത്തവം അശുദ്ധിയും മലിനീകരണമുണ്ടാക്കുന്നതുമാണെന്നതടക്കം സ്ത്രീകളെ സംബന്ധിച്ച ചില അന്ധവിശ്വാസങ്ങളെയും കടുംബജോലികൾക്ക് മുൻഗണന നൽകുന്ന ചില ഉത്തരവാദിത്തങ്ങെളയും തുടച്ചുനീക്കാതിരുന്നാൽ ലിംഗാധിഷ്ഠിതമായ അസമത്വങ്ങൾ പരിഹരിക്കുന്നത് ഒരു പോരാട്ടമായി തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലിംഗ പദവിയും വികസനവും എന്ന പ്രത്യേക അധ്യായംതന്നെ ഇക്കുറി സാമ്പത്തികാവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക പുനഃസൃഷ്ടിയിൽ കണക്കിൽപെടാത്ത, കൂലിയില്ലാ ജോലികളിലൂടെയുള്ള അവരുടെ പങ്കിനെ കൂടുതൽ വിശാല കാഴ്ചപ്പാടിൽ കാണണം. കുടുംബത്തിലും തൊഴിൽ സേനയിലും സമുദായത്തിലും സ്ത്രീകളും പുരുഷന്മാരും സാമൂഹിക സാമ്പത്തികനിലയിൽ വ്യത്യസ്ത അധികാരതലങ്ങളിൽ നിൽക്കുന്നു. ഇവ സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന അധികാര ഘടനയിലെത്തിച്ചു. സ്ത്രീകളുടെ ആശ്രിതത്വം അവർക്ക് തെരഞ്ഞെടുക്കലിന് അവസരം ഇല്ലാത്ത സ്ഥിതി ഉണ്ടാക്കുന്നു. അധികാരപരമായ തടസ്സങ്ങളെ പൊളിച്ചു നീക്കാനും സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ആശയങ്ങളെ വെളിച്ചത്തുെകാണ്ടു വരാനും സംസ്ഥാനവും സമൂഹവും ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.