Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്.ടി...

ജി.എസ്.ടി നേട്ടമുണ്ടാക്കിയില്ല; വളർച്ച കൂടിയെന്ന് െഎസക്

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: പ്രളയം തീർത്ത പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തിെൻറ വളർച്ച നി രക്കിൽ വർധന. 2016-17 വർഷത്തെ 6.22 ശതമാനത്തിൽനിന്ന് 17-18ൽ 7.18 ശതമാനമായി വർധിച്ചതായി നിയമസഭയിൽ സമർപ്പിച്ച 2018ലെ സാമ്പത്തികാവലോകനം പറയുന്നു. സേവന മേഖലയുടെ വളർച്ചകൊണ്ടാണ് പിടിച്ചുനിന്നതെങ്കിൽ കാർഷിക-വ്യവസായരംഗം ഇക്കുറി ഏറെ മുന്നോട്ടുപോയി. ഇതു പ്രതീക്ഷജനകമാണ്. പ്രളയവും മറ്റും മൂലം പ്രതീക്ഷിത വളര്‍ച്ചനിരക്കില്‍ 1.5 ശതമാനത്തിെൻറ കുറവുണ്ടായതായി മന്ത്രി ഡോ. തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

ജി.എസ്.ടി തിരിച്ചടിച്ചു
തിരുവനന്തപുരം: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്ക് സേവന നികുതി (ജി.എസ്.ടി) തിരിച്ചടിയായെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. പ്രധാന ഉൽപന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കുറഞ്ഞ നികുതി നിരക്കും കേന്ദ്ര-സംസ്ഥാന നികുതി നിരക്കിലെ അസന്തുലിതാവസ്ഥയും സങ്കീർണമായ റിട്ടേണ്‍ ഫയല്‍ രീതിയും ചെക്പോസ്റ്റുകള്‍ ഒഴിവാക്കുേമ്പാൾ ഇ-വേ ബില്‍ നടപ്പാക്കുന്നതിലെ കാലതാമസവും തിരിച്ചടിയായി. ജി.എസ്.ടി വന്നശേഷം സംസ്ഥാനത്തിെൻറ തനത് നികുതിവരുമാനത്തില്‍ 44 ശതമാനം കുറവ് വന്നു.

ധനകമ്മി കുറക്കുക ലക്ഷ്യമാണെങ്കിലും പുനര്‍നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ വാര്‍ഷിക കമ്മിയുടെ കാര്യത്തില്‍ ലക്ഷ്യം െവച്ചിരുന്ന കാലയളവിനെക്കാളും ഒരുവര്‍ഷം കൂടി അനുവദിക്കണം. നവകേരള നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ഉയര്‍ന്ന ധനകമ്മി നേരിടേണ്ടിവരും.

ശമ്പളം, പെന്‍ഷന്‍, പലിശ തിരിച്ചടവ് എന്നിവക്കുള്ള നിര്‍ബന്ധിത റവന്യൂചെലവ് കുറഞ്ഞ കാലത്തിൽ കുറക്കാനാവില്ല. അതിെൻറ തോത് കുറഞ്ഞുവരുന്നുണ്ട്. ഭക്ഷ്യസബ്‌സിഡിയും തദ്ദേശഗ്രാൻറും ചെലവുകളില്‍ വലിയ പങ്കുവഹിക്കുന്നു. സംസ്ഥാനത്തിെൻറ പലിശഭാരം കടഭാരം കൂടുന്നതിനനുസരിച്ച് വർധിക്കാത്തത് ആശ്വാസമാണെന്നും സാമ്പത്തികാവലോകനം പറയുന്നു.

നവോത്ഥാന കേരളം ലിംഗാവബോധ സമൂഹത്തിനായുള്ള പ്രചാരണമെന്ന്
തിരുവനന്തപുരം: ലിംഗാവബോധ സമൂഹ സൃഷ്ടിക്ക് വേണ്ടിയുള്ള ബൃഹത് പ്രചാരണമാണ് നവോത്ഥാന കേരളമെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. ലിംഗാടിസ്ഥാനത്തിലെ അസമത്വങ്ങളെ നേരിടാനും അതിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാനുമുള്ള സംസ്ഥാനത്തിെൻറ അജണ്ട ഇൗ രംഗത്തെ തുടർനടപടിയാണ്. ആർത്തവം അശുദ്ധിയും മലിനീകരണമുണ്ടാക്കുന്നതുമാണെന്നതടക്കം സ്ത്രീകളെ സംബന്ധിച്ച ചില അന്ധവിശ്വാസങ്ങളെയും കടുംബജോലികൾക്ക് മുൻഗണന നൽകുന്ന ചില ഉത്തരവാദിത്തങ്ങെളയും തുടച്ചുനീക്കാതിരുന്നാൽ ലിംഗാധിഷ്ഠിതമായ അസമത്വങ്ങൾ പരിഹരിക്കുന്നത് ഒരു പോരാട്ടമായി തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലിംഗ പദവിയും വികസനവും എന്ന പ്രത്യേക അധ്യായംതന്നെ ഇക്കുറി സാമ്പത്തികാവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക പുനഃസൃഷ്ടിയിൽ കണക്കിൽപെടാത്ത, കൂലിയില്ലാ ജോലികളിലൂടെയുള്ള അവരുടെ പങ്കിനെ കൂടുതൽ വിശാല കാഴ്ചപ്പാടിൽ കാണണം. കുടുംബത്തിലും തൊഴിൽ സേനയിലും സമുദായത്തിലും സ്ത്രീകളും പുരുഷന്മാരും സാമൂഹിക സാമ്പത്തികനിലയിൽ വ്യത്യസ്ത അധികാരതലങ്ങളിൽ നിൽക്കുന്നു. ഇവ സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന അധികാര ഘടനയിലെത്തിച്ചു. സ്ത്രീകളുടെ ആശ്രിതത്വം അവർക്ക് തെരഞ്ഞെടുക്കലിന് അവസരം ഇല്ലാത്ത സ്ഥിതി ഉണ്ടാക്കുന്നു. അധികാരപരമായ തടസ്സങ്ങളെ പൊളിച്ചു നീക്കാനും സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ആശയങ്ങളെ വെളിച്ചത്തുെകാണ്ടു വരാനും സംസ്ഥാനവും സമൂഹവും ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

  • കാർഷികരംഗത്ത് മുൻ വർഷത്തെ 0.08 ശതമാനത്തിൽനിന്ന് 3.64 ശതമാനത്തിെൻറ വളർച്ചയുണ്ടായി. കാർഷിക അനുബന്ധ മേഖലകളിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന വളർച്ച സംസ്ഥാനം നേടി.
  • ഉൽപാദന-നിർമാണരംഗത്തെ വളർച്ചയും കൂടി. 2016-17ൽ 7.8 ശതമാനമായിരുന്നത് 17-18ൽ 9.2 ശതമാനമായി. വ്യവസായ-അനുബന്ധ മേഖലകളിലെ ജി.എസ്.ഡി.പി വളർച്ച 4.81ശതമാനത്തിൽനിന്ന് 6.52 ശതമാനമായി ഉയർന്നു. സേവന മേഖലയിലെ വളർച്ച അഞ്ചിൽനിന്ന് 5.84 ശതമാനമായി.
  • തനത് നികുതി വരുമാന വളർച്ചനിരക്ക് മന്ദഗതിയിലാണ്. ജി.എസ്.ടി നടപ്പാക്കുന്നതിലെ പിഴവും കേന്ദ്ര-സംസ്ഥാന നികുതി പങ്കുെവക്കലിലെ അസന്തുലിതാസവസ്ഥയും മൂലം പ്രതീക്ഷിച്ച നേട്ടം സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതു ധനകാര്യത്തെയും നവകേരള നിര്‍മാണെത്തയും സമ്മർദത്തിലാക്കി. എന്നാൽ, റവന്യൂ കമ്മി, ധനകമ്മി എന്നിവയിൽ കുറവ് രേഖപ്പെടുത്തി. 2016-17ല്‍ 2.56 ശതമാനം ആയിരുന്ന റവന്യൂ കമ്മി 2017-18 ല്‍ 2.51 ആയി. ധനകമ്മി 4.29 ശതമാനത്തിൽനിന്ന് 3.91ആയി കുറഞ്ഞു. നികുതിയിതര വരുമാനം 15.46 ശതമാനം വർധിച്ചു.
  • 1,48,927 രൂപയാണ് പ്രതിശീർഷ വരുമാനം. മുൻ വർഷത്തെ 5.70 ശതമാനത്തിൽനിന്ന് 6.65 ശതമാനം കണ്ടാണ് പ്രതിശീർഷ വരുമാന വർധന.
  • ഒാഖി ചുഴലിക്കാറ്റ്, പ്രളയം എന്നിവ സമ്പദ്ഘടനയിൽ ഗണ്യമായ നഷ്ടത്തിന് കാരണമായി.
  • ജനസംഖ്യ, മാനവശേഷി വികസന സൂചികകളിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ കാര്യത്തിൽ നിതി ആേയാഗിെൻറ കണക്ക് പ്രകാരം ഹിമാചലിനൊപ്പം ഒന്നാംസ്ഥാനവും. ദേശീയ സ്േകാർ 57 ആണെങ്കിൽ കേരളത്തിേൻറത് 69 ആണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗ സമത്വം എന്നിവയിലും ഒന്നാമതുള്ള കേരളത്തിൽ സർക്കാർ-എയ്ഡഡ് സ്കൂളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം ഇക്കുറി വർധിച്ചു. ആരോഗ്യരംഗം കൈവരിച്ച നേട്ടത്തെയും സാമ്പത്തികാവലോകനത്തിൽ പ്രശംസിച്ചിട്ടുണ്ട്.
  • കേവല ദാരിദ്ര്യത്തിൽ കുറവ് വെന്നങ്കിലും പട്ടികവിഭാഗം, മത്സ്യത്തൊഴിലാളികൾ, മൺപാത്രമുണ്ടാക്കുന്നവർ, കരകൗശല തൊഴിലാളികൾ തുടങ്ങിയവർക്ക് വരുമാനത്തിൽ അസന്തുലിതാവസ്ഥയുണ്ട്. 60 വയസ്സ് കഴിഞ്ഞവർ ജനസംഖ്യയിൽ വർധിക്കുന്നു. ജനസംഖ്യ അനുപാതത്തിൽനിന്ന് ലഭിക്കുന്ന പ്രയോജനം ഇതുമൂലം ലഭിക്കുന്നില്ല.
  • പൊതുമേഖല സ്ഥാപനങ്ങൾ കൂടുതൽ ലാഭത്തിലായി. തദ്ദേശ പദ്ധതി വിനിയോഗത്തിെൻറ കാര്യക്ഷമത വർധിച്ചു.
  • സാമൂഹിക, പശ്ചാത്തല ചെലവഴിക്കലിൽനിന്ന് പിന്മാറില്ല.
  • പ്രവാസി നിക്ഷേപ വളർച്ച നിരക്ക് 2017 മാർച്ചിലെ 13.34 ശതമാനത്തിൽനിന്ന് 2018 മാർച്ചിൽ 11.55 ശതമാനമായി കുറഞ്ഞു. ഇത് ആശങ്കജനകം. വായ്പ-നിക്ഷേപ അനുപാതത്തിൽ നേരിയ വർധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentThomas Issacmalayalam newskerala budget 2019Ecnomic survey
News Summary - GST is a issue in kerala growth rate-Business news
Next Story