എണ്ണക്കമ്പനികൾ വീണ്ടും വിലവർധനവ് തുടങ്ങി; തീരുവ കുറക്കാതെ കേന്ദ്രം

ന്യൂഡൽഹി: കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ ജനങ്ങൾ നട്ടംതിരിയുേമ്പാഴും ഇന്ധനവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഡൽഹിയിൽ ചൊവ്വാഴ്ച പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സമാന രീതിയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് 83 ദിവസം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം ജൂൺ ഏഴ് മുതലാണ് പതിവുപോല ദിവസേന വിലയിൽ മാറ്റം വരാൻ തുടങ്ങിയത്. ലോക്ഡൗണിന് ശേഷം പ്രതിദിന വില നിശ്ചയിക്കുന്നത് പുനരാരംഭിച്ചതായി എണ്ണക്കമ്പനികൾ അറിയിച്ചിരുന്നു. 

വിതരണത്തിൽ കുറവുവരുത്താൻ മുൻനിര നിർമാതാക്കൾ തീരുമാനിച്ചതോടെ അന്താരാഷ്ട്ര എണ്ണവില ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ത്യയിലും വില വർധിപ്പിച്ചത്. നിലവിൽ രാജ്യതലസ്ഥാനത്ത് പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് വില. കേരളത്തിൽ 54 പൈസ വർധിച്ച് 73.46 രൂപയാണ് പെട്രോൾ വില. 55 പൈസ വർധിച്ച് ഡീസലിന് 67.70 രുപയായി. 

അതേസമയം, ലോക്ഡൗൺ കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അതിെൻറ പ്രയോജനം ലഭിച്ചിരുന്നില്ല. സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചതോടെയാണ് വിലയിൽ കാര്യമായ മാറ്റമുണ്ടാകാതിരുന്നത്. പെട്രോളിെൻറ തീരുവ ലിറ്ററിന് 10 രൂപയും ഡീസലിേൻറത് 13 രൂപയുമാണ് വർധിപ്പിച്ചത്. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയിൽ നിന്നാണെന്നായിരുന്നു സർക്കാർ വാദം.

ഇതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. പമ്പിൽനിന്ന് ഒരാൾ ഇന്ധനം നിറക്കുേമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ് പോകുന്നത്. 

ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വർധിപ്പിച്ചത്. രണ്ട് തവണ മാത്രമാണ് തീരുവയിൽ കുറവ് വരുത്തിയത്. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ്  9.20 രൂപയായിരുന്നു ലിറ്റർ പെട്രോൾ തീരുവ. അതാണ് 32.98 ആയി ഉയർന്നത്. ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന് 20 ശതമാനത്തിൽനിന്ന് 30ലേക്കും ഡീസലിേൻറത് 12.5 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്. 

Tags:    
News Summary - petrol and diesel price hiked in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.