ജനദ്രോഹം തുടരുന്നു; ഇന്ധനവില നാളെയും കൂടും

ന്യൂഡൽഹി: ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണകമ്പനികൾ. പെട്രോളിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. വില വർധനവ് ഞായറാഴ്ചയാകും നിലവിൽ വരിക. കഴിഞ്ഞ ദിവസവും എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നു. മാർച്ച് 22, 23, 25, തീയതികളിലാണ് ഇതിന് മുമ്പ് എണ്ണവില കൂട്ടിയത്.

137 ദിവസത്തിന് ശേഷം മാർച്ച് 22നാണ് എണ്ണകമ്പനികൾ ഇന്ധനവില വീണ്ടും വർധിപ്പിച്ചത്. വരും ദിവസങ്ങളിലും നഷ്ടം നികത്താൻ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വില ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 നവംബറിനും 2022 മാർച്ചിനും ഇടയിൽ ഇന്ധനവില വർധിപ്പിക്കാത്തതിനാൽ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടാവുമെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസ് പ്രവചിച്ചിരുന്നു.

അതേസമയം, ബ്രെന്റ് ക്രൂഡ് അന്താരാഷ്ട്ര വിപണിയിൽ 120 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിലിന്റെ വിലയിൽ നേരിയ വർധന അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തി.

Tags:    
News Summary - Petrol-Diesel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT