സ്വർണവില ഇന്നും കൂടി, റെക്കോഡിൽ; പഴയ സ്വർണം വിറ്റഴിക്കാൻ വൻ തിരക്ക്

കോഴിക്കോട്: തുടർച്ചയായി കുതിച്ചുകയറുന്ന സ്വർണ വില ഇന്നും കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 7,300 രൂപയും പവന് 160 രൂപ വർധിച്ച് 58,400 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 6,025 രൂപയായി.

വില കുതിച്ച് കയറിയതോടെ പഴയ സ്വർണം വിറ്റഴിക്കാൻ ആളുകൾ തിരക്കുകൂട്ടുകയാണ്. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതൽ. അതേസമയം, വില ഇനിയും കൂടു​െമന്ന പ്രതീക്ഷയിൽ വിൽപന വൈകിപ്പിക്കുന്നവരുമുണ്ട്.

അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2723 ഡോളറായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 81ലക്ഷം രൂപ കടന്നു. ഡോളറിന് 84.06 ആണ് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്.

പശ്ചിമേഷ്യൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതാണ് അന്താരാഷ്ട്ര സ്വർണ വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറാൻ കാരണം. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. നവംബർ 5നാണ് തെരഞ്ഞെടുപ്പ്.

വില വീണ്ടും ഉയരും എന്ന സൂചനകളാണ് വരുന്നതെന്നും 2800 ഡോളറിലേക്കാണ് ഇനിയുള്ള മുന്നേറ്റമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.

ഇന്നത്തെ വില അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ചുരുങ്ങിയത് 63350 രൂപ വരും. ഒരു പവന്റെ വിലയായ 58,400 രൂപയും ഏറ്റവും കുറഞ്ഞ അഞ്ചു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയും എച്ച് യു ഐഡി നിരക്കും ചേർന്ന തുകയാണിത്. 

Tags:    
News Summary - todays kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT