റിയാസ്

മയക്കുമരുന്ന് കടത്ത്: 10 വർഷം കഠിനതടവും പിഴയും

കാസർകോട്: മയക്കുമരുന്ന്, ഹഷീഷ് ഓയിൽ എന്നിവ കൈവശംവെച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷംരൂപ പിഴയും. 2022 സെപ്റ്റംബർ 29ന് പള്ളിക്കരയിൽ ബേക്കൽ കോട്ടക്ക് സമീപമുള്ള റിസോർട്ടിൽ മയക്കുമരുന്ന്, ഹഷീഷ് ഓയിൽ എന്നിവ കൈവശംവെച്ച കേസിൽ പ്രതിയായ എ.സി. റിയാസിനെയാണ് (29) കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി അധികതടവും അനുഭവിക്കണം.

ബേക്കൽ എസ്.ഐ ആയിരുന്ന കെ. സാലിമായിരുന്നു മയക്കുമരുന്ന് പിടിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന യു.പി. വിപിനാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Tags:    
News Summary - Drug trafficking: 10 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.